24
Jul 2024
Thu
24 Jul 2024 Thu
Meta Zionist

ഗസ: ഫലസ്തീനെതിരേ വിവേചനപരമായ നിലപാട് കൂടുതല്‍ ശക്തമാക്കി മെറ്റ.(If called a Zionist, the post will be removed; Meta declaring that Israelis are a protected group)  സയണിസ്റ്റുകളെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യുമെന്ന് പരസ്യപ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഫേസ് ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും മാതൃ കമ്പനിയായ മെറ്റ. സയണിസ്റ്റുകള്‍ എന്ന പദം ഉള്‍ക്കൊള്ളുന്ന വിമര്‍ശന സ്വഭാവമുള്ള സന്ദേശങ്ങള്‍ നീക്കം ചെയ്യാനാണ് മെറ്റ ഒരുങ്ങുന്നത്. വിദ്വേഷ പ്രചാരണവുമായി ബന്ധപ്പെട്ട കമ്പനിയുടെ നയം ഇതിനായി പുനര്‍നിര്‍മിക്കുകയും ചെയ്തു.

whatsapp സയണിസ്റ്റ് എന്ന് വിളിച്ചാല്‍ പോസ്റ്റ് നീക്കം ചെയ്യും; ഇസ്രായേലികള്‍ സംരക്ഷിത വിഭാഗമെന്ന് പ്രഖ്യാപിച്ച് മെറ്റ
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂതന്മാരെയും ഇസ്രയേലികളെയും വിമര്‍ശിക്കാന്‍ സയണിസ്റ്റുകള്‍ എന്ന പദം ഉപയോഗിക്കുന്നുണ്ടെന്നും അതിനാല്‍ പുതിയ സാമൂഹിക നയത്തിന്റെ ഭാഗമായി ഇത്തരം ഉള്ളടക്കങ്ങള്‍ അടങ്ങുന്ന സന്ദേശങ്ങള്‍ നീക്കം ചെയ്യുകയാണെന്നും മെറ്റ അവകാശപ്പെട്ടു. വംശം, വംശീയത, മതപരമായ ബന്ധം, ഭിന്നശേഷി, ലിംഗ സ്വത്വം, ദേശം തുടങ്ങിയവയുടെ പേരില്‍ ഒരാളെയും ആക്രമിക്കരുതെന്ന നയമാണ് കമ്പനിയുടേതെന്നും മെറ്റ അവകാശപ്പെട്ടു.

ജൂതന്മാര്‍ക്കെതിരെയോ ഇസ്രയേലികള്‍ക്കെതിരെയോ ഭീഷിണിയുയര്‍ത്തുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യുമെന്ന് മെറ്റ തങ്ങളുടെ ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. കമ്പനിയുടെ നവീകരിച്ച വിദ്വേഷ പ്രചാരണ നയം അനുസരിച്ച് ഇസ്രയേലികള്‍ സംരക്ഷിത വിഭാഗമാണ്.

‘സയണിസ്റ്റ് എന്ന പദം ജൂത രാഷ്ട്രത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ സൂചിപ്പിക്കുന്നു. ചില സ്ഥലങ്ങളില്‍ ഈ വാക്കുകള്‍ ജൂതന്‍ അല്ലെങ്കില്‍ ഇസ്രയേല്‍ എന്ന പാദങ്ങള്‍ക്ക് പകരമായും ഉപയോഗിക്കുന്നുണ്ട്, പ്രത്യേകിച്ച് മോശമായ അര്‍ത്ഥത്തില്‍. കൃത്യമായ രാഷ്ട്രീയ സന്ദര്‍ഭത്തില്‍ അല്ലാതെ അത്തരം പദപ്രയോഗങ്ങള്‍ ഉപയോഗിച്ചിട്ടുള്ള പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്,’- മെറ്റ അറിയിച്ചു.

ഇസ്രയേലികള്‍ക്കെതിരെയുള്ള ഉള്ളടക്കങ്ങള്‍ വിദ്വേഷ പ്രചാരണമെന്ന് വ്യാഖ്യാനിച്ച് നീക്കം ചെയ്യുമ്പോള്‍ ഫലസ്തീനികള്‍ക്കെതിരെ കലാപാഹ്വാനം നടത്തുകയും അവരെ ഭീകരരായി പ്രഖ്യാപിക്കുയും ചെയ്യുന്ന പോസ്റ്റുകള്‍ മെറ്റ നിലനിര്‍ത്തുകയും ചെയ്യുന്നു. മെറ്റയുടെ ഈ വിവേചന നിലപാടിനെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.