29
Apr 2026
Wed
29 Apr 2026 Wed
Kerala exit poll 2026 result live today

 Kerala exit poll result  ആര്‍ക്കും പ്രവചിക്കാനാവാത്ത വിധമുള്ള പോരാട്ടം നടന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനം ആര്‍ക്കൊപ്പമെന്നതിന്റെ സൂചനകള്‍ ഇന്ന് വൈകീട്ടോടെ അറിയാം. തിങ്കളാഴ്ച വോട്ടെണ്ണാനിരിക്കെ കേരളത്തിലേത് അടക്കം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വിവിധ ഏജന്‍സികള്‍ ഇന്ന് പുറത്തു വിടും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പല തവണ കൂട്ടിയിട്ടും കിഴിച്ചിട്ടും കൃത്യമായ നിഗമനത്തിലെത്താന്‍ സാധിക്കാത്ത മുന്നണികള്‍ എക്‌സിറ്റ് പോളുകളെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കേരളത്തിന്റെ പൊതുവായ ട്രെന്‍ഡ് പ്രവചിക്കുന്നതില്‍ ഇതിന് മുമ്പത്തെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വിജയിച്ചിരുന്നു എന്നതിനാല്‍ മുന്നണികള്‍ ഇത് ഗൗരവമായാണ് കാണുന്നത്.

നേരിയ ഭൂരിപക്ഷമായാലും കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പെന്നാണ് എല്‍ഡിഎഫ് വ്യക്തമാക്കുന്നത്. മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ വരെ നടക്കുന്നതായാണ് വിവരം.

എന്നാല്‍, ഭരണ മാറ്റം ഉറപ്പെന്നും 85ന് മുകളില്‍ സീറ്റ് നേടുമെന്നും യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കുന്നു. തരംഗമുണ്ടായെങ്കില്‍ 90 കടക്കുമെന്നും യുഡിഎഫ് നേതാക്കള്‍ പറയുന്നു. മുഖ്യമന്ത്രി ആരാവുമെന്ന തര്‍ക്കവും ആരൊക്കെ മന്ത്രിമാരാവണമെന്ന ആലോചനയും കോണ്‍ഗ്രസ്ില്‍ ഇതിനകം തന്നെ ശക്തമായിട്ടുണ്ട്. ഒന്നിലധികം സീറ്റുകള്‍ നേടുമെ പ്രതീക്ഷയിലാണ് ബിജെപിയും.

എക്‌സിറ്റ് പോള്‍ ആരൊക്കെ?

അഞ്ചിലധികം ഏജന്‍സികളുടെ ഏക്‌സിറ്റ് പോള്‍ ഫലങ്ങളാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. ബംഗാളിലെ എക്‌സിറ്റ് പോള്‍ സര്‍വെകള്‍ നാളെയും മറ്റന്നാളുമായി പ്രസിദ്ധീകരിക്കാനാണ് ചില പ്രധാന ഏജന്‍സികളുടെ തീരുമാനം.

ഇന്ന് നടക്കുന്ന പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ടം തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നതോതെ എക്‌സിറ്റ് പോളുകള്‍ പ്രസിദ്ധീകരിക്കാനുള്ള വിലക്ക് അവസാനിക്കും. ഇന്ന് വൈകിട്ട് ആറരയ്ക്ക് വിവിധ ഏജന്‍സികളുടെ ഫലങ്ങള്‍ വന്നു തുടങ്ങും.

എന്‍ഡിടിവി, ഇന്ത്യ ടുഡെ, ടൈംസ് നൗ, ന്യൂസ് എക്‌സ്, റിപ്പബ്‌ളിക് ടിവി, ന്യൂസ് 18 തുടങ്ങിയ ദേശീയ മാധ്യമങ്ങള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കും എന്ന് അറിയിച്ചിട്ടുണ്ട്. മാട്രിസ്, വിഎംആര്‍, സി വോട്ടര്‍, ജെവിസി, പോള്‍സ്‌ട്രോറ്റ്, ജന്‍കി ബാത്ത്, വോട്ട് വൈബ് തുടങ്ങിയ ഏജന്‍സികളുടെ എക്‌സിറ്റ് പോളുകളും ഇന്നു വരും എന്നാണ് പ്രതീക്ഷിക്കുന്നത്.

അക്‌സിസ് മൈ ഇന്ത്യ കേരളം, ആസം തുടങ്ങിയ സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ ഇന്ന് നല്‍കിയേക്കും. ബംഗാളിലെ സര്‍വെ ഫലം നാളെയാവും ചിലര്‍ നല്കുക. ടുഡെയ്‌സ് ചാണക്യ കേരളം അടക്കം എല്ലാം സംസ്ഥാനങ്ങളുടെയും എക്‌സിറ്റ് പോള്‍ നാളയെ പ്രസിദ്ധീകരിക്കുവെന്ന് അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ അവസാനം വന്ന സര്‍വെകള്‍ ഇഞ്ചോടിഞ്ച് മത്സരം എന്ന പ്രവചനം ആണ് നടത്തിയത്.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കൃത്യമോ

കേരളത്തിലെ മുന്‍കാല എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പരിശോധിച്ചാല്‍, അവ പലപ്പോഴും തിരഞ്ഞെടുപ്പിന്റെ പൊതുവായ ട്രെന്‍ഡ് (Trend) കൃത്യമായി പ്രവചിക്കാറുണ്ടെങ്കിലും സീറ്റുകളുടെ എണ്ണത്തില്‍ വലിയ വ്യത്യാസങ്ങള്‍ വരാറുണ്ട്.

കേരളത്തിലെ പ്രധാനപ്പെട്ട കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലെയും ലോക്‌സഭാ തിരഞ്ഞെടുപ്പിലെയും എക്‌സിറ്റ് പോളുകള്‍ എത്രത്തോളം കൃത്യമായിരുന്നു എന്ന് പരിശോധിക്കാം.

1. 2021 നിയമസഭാ തിരഞ്ഞെടുപ്പ് (ഏറ്റവും കൃത്യം)

കേരള ചരിത്രത്തില്‍ എക്‌സിറ്റ് പോളുകള്‍ ഏറ്റവും കൃത്യമായത് 2021-ലാണ്.
പ്രവചനം: മിക്ക സര്‍വ്വേകളും എല്‍.ഡി.എഫിന് (LDF) ഭരണത്തുടര്‍ച്ച പ്രവചിച്ചു. ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ, മാതൃഭൂമി-സി ഫോര്‍ തുടങ്ങിയവ എല്‍.ഡി.എഫിന് വലിയ വിജയം പ്രവചിച്ചിരുന്നു.
യഥാര്‍ത്ഥ ഫലം: എല്‍.ഡി.എഫ് 99 സീറ്റുകള്‍ നേടി ഭരണത്തുടര്‍ച്ച നേടി. എക്‌സിറ്റ് പോളുകള്‍ സൂചിപ്പിച്ച ട്രെന്‍ഡ് പൂര്‍ണ്ണമായും ശരിയായിരുന്നു.

2. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് (ഏറ്റവും വലിയ വിജയം)

യു.ഡി.എഫിന് (UDF) അനുകൂലമായ വലിയ തരംഗം മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നു.
പ്രവചനം: യു.ഡി.എഫ് 15 മുതല്‍ 19 സീറ്റുകള്‍ വരെ നേടുമെന്ന് മിക്ക ഏജന്‍സികളും പറഞ്ഞു.
യഥാര്‍ത്ഥ ഫലം: യു.ഡി.എഫ് 19 സീറ്റുകളും എല്‍.ഡി.എഫ് ഒരു സീറ്റും നേടി. ഇവിടെയും എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിയായി.

3. 2016 നിയമസഭാ തിരഞ്ഞെടുപ്പ്

പ്രവചനം: എല്‍.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് മിക്കവാറും എല്ലാ സര്‍വ്വേകളും പ്രവചിച്ചു. 80 മുതല്‍ 95 സീറ്റുകള്‍ വരെയായിരുന്നു പ്രവചനം.
യഥാര്‍ത്ഥ ഫലം: എല്‍.ഡി.എഫ് 91 സീറ്റുകള്‍ നേടി അധികാരത്തില്‍ വന്നു.

4. 2011 നിയമസഭാ തിരഞ്ഞെടുപ്പ് (പാളിയ പ്രവചനം)

ഇവിടെയാണ് എക്‌സിറ്റ് പോളുകള്‍ക്ക് ഏറ്റവും വലിയ പിഴവ് സംഭവിച്ചത്.
പ്രവചനം: യു.ഡി.എഫിന് വലിയ ഭൂരിപക്ഷം (90-100 സീറ്റുകള്‍) ലഭിക്കുമെന്ന് മിക്ക സര്‍വ്വേകളും പറഞ്ഞു.
യഥാര്‍ത്ഥ ഫലം: യു.ഡി.എഫ് വെറും 72 സീറ്റുകള്‍ മാത്രമാണ് നേടിയത്. നേരിയ ഭൂരിപക്ഷത്തിലാണ് ഭരണം പിടിച്ചത്. എല്‍.ഡി.എഫ് അപ്രതീക്ഷിതമായി 68 സീറ്റുകള്‍ നേടി ശക്തമായ പോരാട്ടം കാഴ്ചവെച്ചു.

ചുരുക്കത്തില്‍:

ട്രെന്‍ഡ് തിരിച്ചറിയല്‍: കേരളത്തില്‍ ആര് ജയിക്കും എന്ന വലിയ ചിത്രം (Big Picture) നല്‍കുന്നതില്‍ എക്‌സിറ്റ് പോളുകള്‍ മിക്കവാറും വിജയിക്കാറുണ്ട്.
സീറ്റുകളുടെ എണ്ണം: ചെറിയ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിലെ വോട്ടിംഗ് ശതമാനം മാറുന്നത് അനുസരിച്ച് സീറ്റുകളുടെ എണ്ണത്തില്‍ 5 മുതല്‍ 15 വരെ വ്യത്യാസം വരാം.

വോട്ട് ഷെയര്‍: വോട്ട് വിഹിതത്തിന്റെ കാര്യത്തില്‍ ആക്‌സിസ് മൈ ഇന്ത്യ (Axis My India) പോലുള്ള ഏജന്‍സികള്‍ കഴിഞ്ഞ തവണകളില്‍ മികച്ച കൃത്യത പുലര്‍ത്തിയിട്ടുണ്ട്.

കേരളത്തില്‍ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിലും, അടിയൊഴുക്കുകള്‍ ഉള്ള സീറ്റുകളിലും ഇപ്പോഴും എക്‌സിറ്റ് പോളുകള്‍ പലപ്പോഴും പതറുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.