ഭാര്യയെ കടലിൽ മുക്കിക്കൊന്ന ശേഷം അപകടമരണമെന്ന് വരുത്തിത്തീർത്ത ആഡംബര ഹോട്ടൽ മാനേജരായ 29കാരൻ പിടിയിലായി. സൗത്ത് ഗോവയിലെ ആഡംബര ഹോട്ടലിലെ മാനേജരായ ഗൗരവ് കത്തിയാർ ആണ് ഭാര്യ ദിക്ഷ ഗംഗ് വാറി(27)നെ കടലിൽ മുക്കിക്കൊന്നത്. ഗോവയിലെ കാബേ ഡേ റമ ബീച്ചിൽ ഭാര്യ മുങ്ങിമരിച്ചുവെന്ന് ഇയാൾ എല്ലാവരെയും അറിയിച്ചെങ്കിലും മറ്റൊരാൾ പകർത്തിയ വീഡിയോ ഗൗരവ് കത്തിയാറിന്റെ കള്ളം പൊളിക്കുകയായിരുന്നു.
|
ഒരു വർഷം മുമ്പാണ് ദിക്ഷയെ ഗൗരവ് വിവാഹം കഴിച്ചത്. എന്നാൽ ഗൗരവിന് വിവാഹത്തിന് മുമ്പ് തന്നെ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് മൂന്നേമുക്കാലോടെ ഗൗരവ് ഭാര്യയെ ബീച്ചിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും പാറക്കൂട്ടങ്ങൾ ഉള്ള ഇടത്തെത്തിച്ച ശേഷം ദിക്ഷയെ മുക്കിക്കൊല്ലുകയുമായിരുന്നു. ഇതിനു ശേഷം ഇയാൾ പൊലീസിനെ വിളിച്ച് ഭാര്യ കടലിൽ മുങ്ങിമരിച്ചുവെന്ന് അറിയിച്ചു.
എന്നാൽ സംശയം തോന്നിയ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ പ്രദേശവാസി എടുത്ത വീഡിയോയിൽ ഗൗരവ് ബീച്ചിൽ നിന്ന് വന്ന ശേഷം വീണ്ടും തിരികെ പോവുന്നതും മടങ്ങിവരുന്നതും കണ്ടെത്തി. രണ്ടാം തവണ ഭാര്യയുടെ അരികിലെത്തി മരണം ഉറപ്പിക്കാനായിരുന്നു ഗൗരവ് പോയതെന്ന് ഇതോടെ വ്യക്തമായി. തുടർന്ന് പൊലീസ് ഗൗരവിനെ വിശദമായി ചോദ്യം ചെയ്യുകയും ഇയാൾ കുറ്റസമ്മതം നടത്തുകയുമായിരുന്നു. വിവാഹേതര ബന്ധം ഭാര്യ ചോദ്യം ചെയ്തതിനാലാണ് കൊലപാതകം നടത്തിയതെന്നു പ്രതി പറഞ്ഞു. ഗൗരവും ദിക്ഷയും ലഖ്നൗ സ്വദേശികളാണെന്നും പൊലീസ് പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





