ഭോപ്പാൽ: മധ്യപ്രദേശിൽ കടുത്ത വയറുവേദനയുമായി ചികിത്സക്കെത്തിയ യുവാവിൻ്റെ മലദ്വാരത്തിൽ നിന്ന് കണ്ടെടുത്തത് 16 ഇഞ്ച് നീളമുള്ള വഴുതന. മധ്യപ്രദേശിലെ ചത്തര്‍പൂര്‍ ജില്ലാ ആശുപത്രിയില് കഴിഞ ദിവസം ആണ് സംഭവം റിപോർട്ട് ചെയ്തത്.
|
ഖജുരാഹോ അണ് യുവാവിൻ്റെ സ്വദേശം. ഇവിടെ നിന്നും വയറുവേദനയെ തുടര്‍ന്ന് ആണ് യുവാവ് ആശുപത്രിയില്‍ എത്തിയത്. പരിശോധനയില്‍ വലിയ വഴുതന മലാശയത്തിൽ കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ ഇത് മലദ്വാരത്തിലൂടെയാണ് ഉള്ളിൽ കടന്നതെന്നും ഡോക്ടര്‍മാര്‍ മനസിലാക്കി. വഴുതനങ്ങ കാരണം ആന്തരികമായ മുറിവുകളും ഉണ്ടാക്കിയിരുന്നു.
സങ്കീര്‍ണമായ ഓപ്പറേഷനിലൂടെ ഡോക്ടര്‍ നന്ദകിഷോര്‍ യാദവും സംഘവും ആണ് വഴുതന പുറത്തെടുത്തത്. രോഗി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വഴുതന എങ്ങനെയാണ് യുവാവിന്‍റെ മലാശയത്തിലേക്ക് എത്തിയതെന്ന വിവരം അജ്ഞാതമാണ്. വഴുതന എങ്ങനെ മലാശയത്തിലെത്തി എന്നത് രോഗി വെളിപ്പെടുത്തിയിട്ടില്ല. യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പോയതിന് ശേഷമാണ് യുവാവ് ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയതെന്നും ഡോക്ടര്‍ യാദവ് പറഞ്ഞു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ യുവാവിനെ ചികില്‍സിക്കാന്‍ തയാറാവാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ ഗവൺമെൻ്റ് ആശുപത്രിയെ ആശ്രയിച്ചത്.
സംഭവത്തില്‍ കേസ് എടുത്തിട്ടില്ലെങ്കിലും പൊലീസ് അന്വേഷണം ആരംഭിച്ചു.
Mp Doctor Remove 16-Inch Gourd From Farmer’s Rectum





