|
ന്യൂഡൽഹി: പത്ത് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. ശനിയാഴ്ച രാത്രിയാണ് രാഷ്ട്രപതിഭവൻ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. മലയാളിയായ കെ കൈലാസനാഥനെ പുതുച്ചേരി ഗവർണറായി നിയമിച്ചു. വടകര സ്വദേശിയായ കൈലാസനാഥൻ 1979 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്.
ലക്ഷ്മൺ പ്രസാദ് ആചാര്യയെ അസം ഗവർണറായി നിയമിച്ചു. ഇദ്ദേഹത്തിന് മണിപ്പൂരിൻ്റെ അധിക ചുമതലയും നൽകി.
ജിഷ്ണു ദേവ് വർമ്മ തെലങ്കാന ഗവർണറായും ഓംപ്രകാശ് മത്തൂർ സിക്കിം ഗവർണറായും സന്തോഷ് കുമാർ ഗാങ്വാർ ജാർഖണ്ഡ് ഗവർണറായും നിയമിതരായി. രമൺ ദേഖയാണ് ഛത്തീസ്ഗഡ് ഗവർണർ.
പഞ്ചാബ് ഗവർണറും ചണ്ഡീഗഢ് അഡ്മിനിസ്ട്രേറ്ററുമായ പുരോഹിതിൻ്റെ രാജി പ്രസിഡൻ്റ് ദ്രൗപതി മുർമു സ്വീകരിച്ചു. ജാർഖണ്ഡ് ഗവർണർ സിപി രാധാകൃഷ്ണനെ മഹാരാഷ്ട്ര ഗവർണറായി നിയമിച്ചതായി റിപ്പോർട്ടിൽ പറയുന്നു. രാധാകൃഷ്ണന് പകരം സന്തോഷ് കുമാർ ഗാംഗ്വാർ ജാർഖണ്ഡ് ഗവർണറാകും. സി എച്ച് വിജയ ശങ്കറെ മേഘാലയ ഗവർണറായി നിയമിച്ചു. സി പി രാധാകൃഷ്ണൻ മഹാരാഷ്ട്ര ഗവർണറും ഗുലാബ് ചന്ദ് കതാരിയ ചണ്ഡീഗഡ് ഗവർണറും ആകും.
ഹരിഭാവു കിസാൻറാവു ബാഗ്‌ഡെയെ രാജസ്ഥാൻ ഗവർണറായും ജിഷ്ണു ദേവ് വർമ്മ തെലങ്കാന ഗവർണറായും ഓം പ്രകാശ് മാത്തൂറിനെ സിക്കിമിൻ്റെ പുതിയ ഗവർണറായും നിയമിച്ചതായും രാഷ്ട്രപതി ഭവൻ പ്രസ്താവനയിൽ പറയുന്നു. രമൺ ദേകയെ ഛത്തീസ്ഗഢ് ഗവർണറായും സിഎച്ച് വിജയശങ്കറിനെ മേഘാലയ ഗവർണറായും നിയമിച്ചതായും ഉത്തരവിൽ പറയുന്നു.





