23
Mar 2025
Thu
23 Mar 2025 Thu
shaba shareef murder

മഞ്ചേരി: മൈസൂരുവിലെ പാരമ്പര്യവൈദ്യന്‍ ഷാബ ഷെരീഫ് കൊലക്കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരാമെന്ന് കോടതി.(Three accused found guilty in traditional healer Shaba Sharif murder case)  മുഖ്യപ്രതി ഷൈബിന്‍ അഷ്റഫ്, രണ്ടാം പ്രതി ഷിഹാബുദ്ദീന്‍, ആറാം പ്രതി നിഷാദ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മറ്റ് 12 പ്രതികളെ വെറുതെ വിട്ടു. മറ്റന്നാള്‍ പ്രതികളുടെ ശിക്ഷ വിധിക്കും. മനപൂര്‍വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ മൃതദേഹമോ ശരീരഭാഗങ്ങളോ കണ്ടെത്താനാവാതെയുള്ള കേസുകളിലെ ആദ്യ ശിക്ഷയാണിതെന്നാണ് പൊലീസ് പറയുന്നത്.

ALSO READ: മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം ചോര്‍ത്താന്‍ കൊന്ന് കഷ്ണങ്ങളാക്കി ചാലിയാറിലൊഴുക്കി; ഷാബ ഷരീഫ് വധക്കേസില്‍ വിധി ഇന്ന്

2019ലാണ് മൈസൂരുവില്‍ നിന്നു ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നത്. ഒരു വര്‍ഷത്തോളം മുഖ്യപ്രതിയുടെ വീട്ടില്‍ തടവില്‍ പാര്‍പ്പിക്കുകയായിരുന്നു. പാരമ്പര്യ വൈദ്യനായിരുന്ന ഷാബാ ഷെരീഫില്‍ നിന്നും മൂലക്കുരുവിനെതിരായ ഒറ്റമൂലിയുടെ രഹസ്യം കൈവശമാക്കുന്നതിനായിരുന്നു തട്ടിക്കൊണ്ടുവന്ന് പാര്‍പ്പിക്കുകയും മര്‍ദിക്കുകയും ചെയ്തത്.

മര്‍ദനത്തിന് പിന്നാലെ അദ്ദേഹം മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ചെറിയ കഷണങ്ങളാക്കി ചാലിയാര്‍ പുഴയില്‍ ഒഴുക്കുകയുമായിരുന്നു. പ്രതിയുടെ കാറില്‍ നിന്നു ഷാബാ ഷെരീഫിന്റെ മുടി കണ്ടെത്തിയതിന് പിന്നാലെയാണ് അന്വേഷണം പുരോഗമിച്ചത്.