ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി പോസ്റ്റിലേക്കുള്ള തിരഞ്ഞെടുപ്പിലേറ്റ നാണംകെട്ട തോൽവിയിൽ മാപ്പ് ചോദിച്ചു പ്രധാനമന്ത്രി ഋഷി സുനക്. ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമറിനോട് സുനാക്ക് പരാജയം സമ്മതിച്ചു. ഹൗസ് ഓഫ് കോമൺസിൽ ലേബർ പാർട്ടി വൻ ഭൂരിപക്ഷം കടന്നതായി ട്രെൻഡുകൾ കാണിക്കുന്നതിനാൽ സ്റ്റാർമർ അടുത്ത യുകെ ആകുമെന്നു ഉറപ്പായി.
|
ബ്രിട്ടിഷ് ജനത വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്നും അതിൽ നിന്ന് പഠിക്കാനും പ്രതിഫലിപ്പിക്കാനും ഒരുപാട് കാര്യങ്ങൾ ഉണ്ടെന്നും ഋഷി സുനക് പറഞ്ഞു.

” ബ്രിട്ടീഷ് ജനത ശാന്തമായ ഒരു വിധി പുറപ്പെടുവിച്ചു… നഷ്ടത്തിൻ്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വിജയിച്ചു, വിജയത്തിൽ അഭിനന്ദിക്കാൻ ഞാൻ കെയർ സ്റ്റാർമറെ വിളിച്ചിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.
അധികാരം സമാധാനപരമായും ചിട്ടയായും കൈ മാറും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ കഠിനപരിശ്രമം ആണ് നടത്തിയത്. തോല്‍വി സംഭവിച്ചതില്‍ ഖേദിക്കുന്നു. ഋഷി സുനക് പറഞ്ഞു. 14 വര്‍ഷത്തിന് ശേഷമാണ് ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തുന്നത്.
സുനക് കാബിനറ്റിലെ എട്ടു മന്ത്രിമാരാണ് പരാജയപ്പെട്ടത്. 650 അംഗ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നിലൊന്ന് സീറ്റുകളിലേക്കുള്ള ഫലം പ്രഖ്യാപിച്ചപ്പോഴേക്കും കേവലഭൂരിപക്ഷത്തിനുവേണ്ട 325 സീറ്റ് ലേബര്‍ പാര്‍ട്ടി മറികടന്നു. 326 ആണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
UK ELECTION RESULTS
RISHI SUNAK


