ഹോര്‍മുസ് വഴി കടന്നുപോവുന്ന എല്ലാ ചരക്കു കപ്പലുകളില്‍ നിന്നും യുഎസ് 20 ശതമാനം വീതം നികുതി പിരിക്കുമെന്ന് ട്രംപ്. ഹോര്‍മുസ് കടലിടുക്കിന്റെ കാവല്‍മാലാഖയെന്നാവും യുഎസ് അറിയപ്പെടുകയെന്നും ട്രംപ് ഫറഞ്ഞു. ഹോര്‍മുസില്‍ തങ്ങളൊരുക്കുന്ന സുരക്ഷയ്ക്ക് പകരമാണ് ഫീസ് ഈടാക്കുന്നതെന്നും ട്രംപ് വിശദീകരിക്കുന്നു. അതേസമയം ഇറാനിലേക്ക് പോവുകയോ വരികയോ ചെയ്യുന്ന കപ്പലുകളെ ഹോര്‍മുസ് കടത്തിവിടില്ലെന്നും ട്രംപ് ഭീഷണി മുഴക്കി.
|
സ്വന്തം സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രസ്താവന പുറത്തുവന്നത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് യുഎസ് ഇറാനു നേരെ ആക്രമണം നടത്തിയതോടെയാണ് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചത്. ഗള്‍ഫ് മേഖലകളിലെ യുഎസിന്റെ സൈനിക താവള്‍ക്കെതിരായ ആക്രമണവും ഇറാന്‍ തുടരുന്നുണ്ട്.
ALSO READ: പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങി ആറുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയിൽ




