അഞ്ചാം ടെസ്റ്റിൽ ടോസ്സ് ഭാഗ്യം കിട്ടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തുടങ്ങി, ദേവദത്ത് പഠിക്കലിന് അരങ്ങേറ്റ
|
ധരംശാല: ഇന്ത്യക്ക് എതിരായ അഞ്ചാം ടെസ്റ്റിൽ ടോസ് ഭാഗ്യം കിട്ടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തുടങ്ങി. ക്രൗളിയും ഡുക്കറ്റും അണ് ബാറ്റ് ചെയ്യുന്നത്. ബുംറയും സിറാജും അണ് ബൗളിംഗ് തുടങ്ങിയത്.
ഇന്ത്യക്കായി ദേവ്ദത്ത് പടിക്കല്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിചു.
രജത് പടിദാറിനെ ഒഴിവാക്കിയാണ് ദേവ്ദത്തിനു അവസരം നല്‍കിയത്.
അഞ്ച് പോരാട്ടങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-1നു നേടിയതിനാല്‍ ആത്മവിശ്വാസത്തോടെയാണ് രോഹിതും സംഘവും ഇറങ്ങുന്നത്. ഇംഗ്ലണ്ട് ആകട്ടെ ആദ്യ ടെസ്റ്റിലെ വിജയം ആവര്‍ത്തിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. മാത്രമല്ല ബാസ്ബോള്‍ തന്ത്രം എല്ലാ നിലയ്ക്കും പൊട്ടിത്തകരുന്ന കാഴ്ചയായിരുന്നു. ആദ്യമായാണ് അവര്‍ ബാസ്ബോള്‍ തന്ത്രത്തിലേക്ക് മാറിയ ശേഷം ഒരു ടെസ്റ്റ് പരമ്പര തോല്‍ക്കുന്നത്.
ഇന്ത്യയുടെ ആര് അശ്വിന്, ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്റ്റോ എന്നിവര്‍ കരിയറിലെ നിര്‍ണായക ടെസ്റ്റിനാണ് ഇറങ്ങുന്നത്. ഇരുവര്‍ക്കും 100ാം ടെസ്റ്റ് പോരാട്ടമാണ്.
ഇംഗ്ലണ്ട് ഒലി റോബിന്‍സനു പകരം പേസര്‍ മാര്‍ക് വുഡിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി. വയറിനു പ്രശ്നമുണ്ടായിരുന്ന ഷൊയ്ബ് ബഷീര്‍ കളിക്കും.
ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറേല്‍, സര്‍ഫറാസ് ഖാന്, രവീന്ദ്ര ജഡേജ, ആര് അശ്വിന്, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട്: ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), സാക് ക്രൗളി, ബെന്‍ ഡുക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ ഫോക്സ്, ടോം ഹാര്‍ട്ലി, മാര്‍ക് വുഡ്, ഷൊയ്ബ് ബഷീര്‍, ജെയിംസ് ആന്ഡേഴ്സന്





