17
Oct 2024
Thu
17 Oct 2024 Thu
railway sleeper coach

ന്യൂഡല്‍ഹി: റിസര്‍വേഷന്‍ കോച്ചിലെ കവര്‍ച്ചയില്‍ യാത്രക്കാരന് നഷ്ടപരിഹാരം നല്‍കണമെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. (Robbery in reservation coach; Railways ordered to pay compensation of Rs 4.7 lakh to the passenger) യാത്രക്കാരന് 4.7 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യാത്രക്കാരനെ മാനസികമായി ബുദ്ധിമുട്ടിച്ചതില്‍ 20,000 രൂപ നഷ്ടപരിഹാരം നല്‍കാനും റെയില്‍വേയോട് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ സുദീപ് അഹ്ലുവാലിയയും രോഹിത് കുമാര്‍ സിങും അടങ്ങുന്ന ബെഞ്ചിന്റേതാണ് സുപ്രധാന വിധി.

ALSO READ: ചന്ദ്രചൂഡ് നവംബര്‍ 10ന് വിരമിക്കും; അടുത്ത സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ആര്?

ദിലീപ് കുമാര്‍ ചതുര്‍വേദി എന്ന യാത്രക്കാരന്‍ ആണ് ഛത്തീസ്ഗഡ് സംസ്ഥാന ഉപഭോക്ത തര്‍ക്ക കമ്മീഷന്റെ വിധിക്കെതിരെ ദേശീയ ഉപഭോക്തൃ കമ്മീഷന് അപ്പീല്‍ നല്‍കിയത്. യാത്രക്കാരന്‍ തന്റെ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ആവശ്യത്തിനുള്ള മുന്‍കരുതലുകളെടുത്തിരുന്നു. എന്നാല്‍ റിസര്‍വ് ചെയ്ത കോച്ചില്‍ പുറമെ നിന്നുള്ളവര്‍ കയറുന്നത് തടയാന്‍ ടിടിഇക്കായില്ലെന്നും കമ്മീഷന്‍ പറഞ്ഞു.

റെയില്‍വേ ആക്ടിലെ സെക്ഷന്‍ 100 അനുസരിച്ച് റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്റിലെ കവര്‍ച്ചയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തങ്ങള്‍ക്ക് ബാധ്യത ഇല്ലെന്ന് റെയില്‍വേ വാദിച്ചിരുന്നു. എന്നാല്‍, ഇത് ദേശീയ കമ്മീഷന്‍ തള്ളുകയായിരുന്നു. പുറത്തുനിന്നുള്ളവര്‍ കമ്പാര്‍ട്ട്മെന്റില്‍ കടക്കുന്ന സാഹചര്യമുണ്ടായാല്‍ സെക്ഷന്‍ 100 പ്രസക്തമല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

2017 മെയ് ഒമ്പതിന് അമര്‍കാന്തക് എക്സ്പ്രസിലായിരുന്നു സംഭവം. ഛതുര്‍വേദിയും കുടുംബവും കട്നിയില്‍ നിന്നും ദുര്‍ഗിലേക്ക് സ്ലീപ്പര്‍ കോച്ചില്‍ സഞ്ചരിക്കുകയായിരുന്നു. യാത്രയ്ക്കിടയില്‍ ഛതുര്‍വേദിയുടെ 9.3 ലക്ഷം മൂല്യം വരുന്ന വസ്തുക്കള്‍ അടങ്ങുന്ന ലഗേജ് മോഷണം പോയി. തുടര്‍ന്ന് ഛതുര്‍വേദി റെയില്‍വേ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.