18
Jun 2026
Thu
18 Jun 2026 Thu
RSS Office Petrol Bomb Attack

റാഞ്ചി: ജാര്‍ഖണ്ഡിലെ റാഞ്ചിയിലുള്ള ആര്‍എസ്എസ് കാര്യാലയത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ ലോഹര്‍ദാഗ ജില്ലയില്‍ നിന്നാണ് പ്രതികളെ പിടികൂടിയതെന്നും ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് വ്യാഴാഴ്ച അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റാഞ്ചിയിലെ നിവാരന്‍പൂര്‍ പ്രദേശത്തുള്ള ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബുധനാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.

ALSO READ: കാര്‍ഷിക സര്‍വകലാശാലയും സംഘപരിവാര നിയന്ത്രണത്തിലേക്ക്; ബിജെപി അനുഭാവിയെ വിസിയാക്കാന്‍ നീക്കവുമായി ഗവര്‍ണര്‍

‘കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ നിലവില്‍ ചോദ്യം ചെയ്തു വരികയാണ്,’ റാഞ്ചി സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് (എസ്എസ്പി) രാകേഷ് രഞ്ജന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് തകര്‍ന്ന ഗ്ലാസ് കുപ്പികളുടെ അവശിഷ്ടങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കുപ്പികളില്‍ എന്തായിരുന്നുവെന്ന് കണ്ടെത്താന്‍ ഫോറന്‍സിക് സംഘവും ബോംബ് സ്‌ക്വാഡും ഓഫീസ് സന്ദര്‍ശിച്ച് പരിശോധന നടത്തി. കുപ്പികളില്‍ പെട്രോള്‍ ആയിരുന്നുവെന്നാണ് സംശയിക്കുന്നതെന്നും എന്നാല്‍ ഐഇഡി (IED) പോലുള്ള മറ്റ് സ്‌ഫോടകവസ്തുക്കള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ചൂടിയ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന നിവാരന്‍പൂരിലെ ഓഫീസിന് നേരെ ബുധനാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് ആക്രമണം നടന്നതെന്ന് ആര്‍എസ്എസ് റാഞ്ചി മീഡിയ കോര്‍ഡിനേഷന്‍ മേധാവി സ്‌നിഗ്ധ രഞ്ജന്‍ പറഞ്ഞു. എല്ലാ വശങ്ങളും പരിശോധിച്ച് കൃത്യമായ അന്വേഷണം നടത്തുമെന്നും കുറ്റവാളികളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Two arrested for ‘hurling’ petrol bombs at RSS office in Jharkhand