റിയാദ്: സൗദി അറേബ്യയിലെ തെക്കന്‍ അതിര്‍ത്തി മേഖലയായ ജിസാനില്‍ യമനിലെ ഹൂത്തി വിമതര്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ മേഖലയിലെ ഒരു മസ്ജിദിനും സമീപത്തെ നിരവധി കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു.
|
Key Highlights
- സംഭവം: സൗദിയിലെ ജിസാനിൽ ഹൂത്തി വിമതരുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്.
- നാശനഷ്ടങ്ങൾ: പ്രദേശത്തെ ഒരു മസ്ജിദിനും കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
- ഹൂത്തികളുടെ അവകാശവാദം: നജ്റാൻ പ്രവിശ്യയിലെ സൗദി സൈനിക കേന്ദ്രത്തിന് നേരെ ബാലിസ്റ്റിക് മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയെന്ന് ഹൂത്തി കൾ.
- സാഹചര്യം: നാല് വർഷത്തെ ശാന്തതയ്ക്ക് ശേഷം യമൻ അതിർത്തിയിൽ പോരാട്ടം വീണ്ടും രൂക്ഷമാകുന്നു.
ജിസാനിലെ അല്‍-തുവാല്‍ ഗവര്‍ണറേറ്റിലാണ് ശനിയാഴ്ച പ്രൊജക്റ്റൈല്‍ (റോക്കറ്റ്/ഷെല്‍) പതിച്ചത്. സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് വ്യക്തമാക്കി.
അതേസമയം, സൗദിയിലെ നജ്റാന് പ്രവിശ്യയിലുള്ള ഷറൂറയിലെ സൗദി സൈനിക കേന്ദ്രത്തിന് നേരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഹൂത്തി സൈനിക വക്താവ് യഹ്യ സര്‍ഈ വ്യക്തമാക്കി. ആയുധ ഡിപ്പോകളെയും കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് സെന്ററുകളെയുമാണ് ലക്ഷ്യമിട്ടതെന്ന് എക്സില്‍ പങ്കുവെച്ച സന്ദേശത്തില്‍ അദ്ദേഹം അവകാശപ്പെട്ടു. സൗദിയുടെ ഭാഗത്തുനിന്നുള്ള സൈനിക നടപടികള്‍ തുടര്‍ന്നാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി സൗദിക്കുള്ളില്‍ നടത്തുമെന്നും ഹൂത്തികള്‍ മുന്നറിയിപ്പ് നല്കി.
ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിലുണ്ടായിരുന്ന വെടിനിര്‍ത്തല്‍ കരാറിന് ശേഷം നാല് വര്‍ഷത്തോളമായി നിലനിന്നിരുന്ന ശാന്തതയ്ക്ക് ശേഷമാണ് യമനില്‍ വീണ്ടും യുദ്ധം രൂക്ഷമായിരിക്കുന്നത്. അടുത്തിടെ അബഹ, ഖമീസ് മുശൈത്ത്, ജിസാന്‍, നജ്റാന് എന്നിവിടങ്ങളില്‍ ഹൂത്തികള്‍ നടത്തിയ ആക്രമണങ്ങളില്‍ 73 പേര്‍ക്ക് പരിക്കേറ്റിരുന്നു. യമനില്‍ വീണ്ടും ആരംഭിച്ച പോരാട്ടത്തില്‍ ഇതുവരെ 500-ലധികം ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ അഭയാര്‍ത്ഥികളാകുകയും ചെയ്തതായി അന്താരാഷ്ട്ര കുടിയേറ്റ സംഘടന (IOM) വ്യക്തമാക്കുന്നു.
Tags: Saudi Arabia, Houthi Attack, Jazan, Yemen Conflict, Middle East News, Saudi Civil Defence, World News, Malayalam News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





