28
Apr 2024
Wed
28 Apr 2024 Wed

ഇന്ത്യയില്‍ 144.17 കോടി ജനങ്ങള്‍; ചൈനയെ വീണ്ടും പിന്നിലാക്കി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനസംഖ്യ 144.17 കോടിയില്‍ എത്തി. യുഎന്നിന് കീഴിലുള്ള പോപ്പുലേഷന്‍ ഫണ്ടിന്റെ (യുഎന്‍എഫ്പിഎ) പുതിയ റിപ്പോര്‍ട്ട് പ്രകാരം മൊത്തം ജനസംഖ്യയിലെ 24 ശതമാനവും 14 വയസ്സില്‍ താഴെയുള്ളവരാണ്. റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്. തൊട്ട് പിന്നിലുള്ള ചൈനയില്‍ 142.5 കോടി ജനങ്ങളാണുള്ളത്. 77 വര്‍ഷം കൊണ്ട് ഇന്ത്യന്‍ ജനസംഖ്യ ഇരട്ടിയാവുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയില്‍ 2011ല്‍ നടത്തിയ സെന്‍സസ് പ്രകാരം 121 കോടിയായിരുന്നു ജനസംഖ്യ.

ഇന്ത്യന്‍ ജനസംഖ്യയില്‍ 17 ശതമാനം പത്തു മുതല്‍ 19 വയസ്സു വരെ പ്രായമുള്ളവരാണെന്നാണ് യുഎന്‍ റിപ്പോര്‍ട്ട് പറയുന്നത്. പത്തു മുതല്‍ 24 വരെ വയസ്സു പ്രായമുള്ളവര്‍ 26 ശതമാനം. 15 മുതല്‍ 64 വരെ പ്രായമുള്ളവര്‍ 68 ശതമാനമാണ്. 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ ഏഴു ശതമാനം.

ഇന്ത്യയില്‍ മാതൃമരണങ്ങള്‍ ഗണ്യമായി കുറഞ്ഞുവെന്നും ലോകമെമ്പാടുമുള്ള ഇത്തരം മരണങ്ങളുടെ 8 ശതമാനവും ഇത്തരത്തില്‍ കുറഞ്ഞുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നിരുന്നാലും, മാതൃമരണ അപകടസാധ്യതയില്‍ ഇന്ത്യ നാടകീയമായ അസമത്വങ്ങള്‍ കാണുന്നത് തുടരുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഏകദേശം മൂന്നിലൊന്ന് മാതൃമരണ അനുപാതം 100,000 ല്‍ 70 ല്‍ താഴെയായി കുറയ്ക്കുക എന്ന സുസ്ഥിര വികസന ലക്ഷ്യം നേടിയപ്പോള്‍, 114 ജില്ലകളില്‍ ഇപ്പോഴും 210 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ അനുപാതമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

India’s population estimated at 1.4 bn, 24% in 0-14 age bracket