കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ മരിച്ച പാലക്കാട് സ്വദേശി ആല്വിന് ജേക്കബിന്റെ മൃതദേഹം കൊച്ചിയിൽ നിന്ന് മുണ്ടൂരിലെ വീട്ടിലെത്തിച്ചു. രാവിലെ കൊച്ചിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം 12ഓടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. നാട്ടുകാരും ബന്ധുക്കളുമടക്കം നൂറ് കണക്കിന് പേരാണ് ആല്‍വിനെ കാണാന്‍ എത്തിയിട്ടുള്ളത്.
|
എറണാകുളത്ത് നഴ്സായി ജോലി ചെയ്യുന്ന സഹോദരിയെ കാണാനും കുസാറ്റില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങാനും . ശനിയാഴ്ച രാവിലെ ഏഴിനാണ് സുഹൃത്തിനൊപ്പം ആല്വിന് കൊച്ചിയിലേക്ക് പോയത്. സഹോദരിയെ കണ്ട ശേഷമാണ് സംഗീതനിശ കാണാനായി ആല്വിന് കുസാറ്റിലേക്ക് പോയത്. കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തില്‍ ഫയര്‍ ആന്റ് സേഫ്റ്റി കോഴ്സ് പഠിച്ച ആല്വിന് പരീക്ഷ എഴുതിയത് കുസാറ്റിലാണ്.
നാലു പേരാണ് ദുരന്തത്തിൽ മരിച്ചത്. മൂന്ന് പേർ കുസാറ്റിലെ വിദ്യാർഥികൾ ആണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





