
നേപ്പാളിൽ രണ്ട് ബസ്സുകൾ മണ്ണിടിച്ചിലിൽ പെട്ട് നദിയിലേക്ക് വീണുണ്ടായ അപകടത്തിൽ അറുപതിലധികം പേരെ കാണാതായി. യാത്രക്കാരിൽ ആറുപേർ ഇന്ത്യക്കാരാണ്. സെൻട്രൽ നേപ്പാളിലെ മദൻ-അഷ്രിത് ഹൈവേയിലാണ് അപകടം. മണ്ണിടിഞ്ഞ് ബസ്സുകൾ നദിയിലേക്ക് വീഴുകയായിരുന്നു. ബസ്സുകളിലെ യാത്രക്കാർ ഒഴുകിപ്പോയി. പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം.
![]() |
|
24 യാത്രികരുമായി കാഠ്മണ്ഡുവിലേക്കു പോവുകയായിരുന്ന ബസ്സും കാഠ്മണ്ഡുവിൽ നിന്ന് റൗതാഹ്തിലെ ഗൗറിലേക്ക് 41 യാത്രികരുമായി പോവുകയായിരുന്നു ബസ്സുമാണ് അപകടത്തിൽ പെട്ടത്. ഒരു ബസ്സിലെ മൂന്ന് യാത്രികർ അപകടസമയം പുറത്തേക്ക് ചാടിയതിനാൽ രക്ഷപെട്ടു.