14
Dec 2023
Sat
14 Dec 2023 Sat

ഒമാനില്‍ ശമ്പള കുടിശ്ശിക ഇനത്തില്‍ 6 പ്രവാസി മലയാളികള്‍ക്ക് 3.88 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മസ്‌കത്ത്: ഒമാനില്‍ ശമ്പള കുടിശ്ശിക ഇനത്തില്‍ ആറു പ്രവാസി മലയാളികള്‍ക്ക് 3.88 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. തൊഴില്‍ ഉടമ ശമ്പളം നല്‍കാത്തതിനാലാണ് മലയാളികള്‍ ആയ യുവാക്കള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മസ്‌കറ്റ് കോടതിയെ സമീപിക്കുന്നത്.

മസ്‌കത്തിലെ പ്രമുഖ ആശുപത്രി ഗ്രൂപ്പിന്റെ സ്റ്റാഫുകള്‍ ആയിരുന്ന മലയാളികളുടെ നിയമയുദ്ധമാണ് വിജയിച്ചത്. ശമ്പളം ലഭിക്കുന്നില്ലെന്ന് കാണിച്ച് ഇവര്‍ തൊഴില്‍ മന്ത്രാലയം വഴി നഷ്ടപരിഹാരത്തിനായി നടത്തിയ നീക്കങ്ങള്‍ പരാചയപ്പെട്ടതോടെയാണ് ഇവര്‍ കോടതിയെ സമീപിച്ചത്. മലയാളി അഭിഭാഷകരായ അഡ്വ എം.കെ പ്രസാദ് അഡ്വ രസ്‌നി എന്നിവര്‍ മുഖേനയാണ് മസ്‌കത്ത് കോടതിയില്‍ ഹരജി നല്‍കിയത്.

തുടര്‍ച്ചയായി രണ്ട് മാസം ശമ്പളം കൊടുത്തില്ലെങ്കില്‍ അണ്‍ഫെയര്‍ ടെര്‍മിനേഷനായി കണക്കാക്കാമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അതിന് ഇരകളായ തൊഴിലാളിക്ക് 12 മാസംവരെയുള്ള മൊത്ത ശമ്പളവും കൂടാതെ ഗ്രാറ്റുവിറ്റി, ലീവ് സാലറി എന്നിവയും നല്‍കണമെന്നും വിധിച്ചു.

ഈ വര്‍ഷം ജൂലൈയിലാണ് ഒമാനില്‍ പുതിയ തൊഴില്‍ നിയമം വന്നത്. ഇതുപ്രകാരം ആറുപേരും സംയുക്തമായാണ് ഹരജി നല്‍കിയത്.