
ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ സമാധാന നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്തു. ക്രിക്കറ്റ് ഇതിഹാസം ആയ ഇമ്രാൻ ഖാൻ, പാകിസ്ഥാൻ തഹ്രീക്കെ ഇൻസാഫ് (PTI) അധ്യക്ഷൻ കൂടിയാണ്.
![]() |
|
മനുഷ്യാവകാശങ്ങൾക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ആണ് നോമിനേഷൻ. കഴിഞ്ഞ ഡിസംബറിൽ സ്ഥാപിതമായ മനുഷ്യാവകാശ സംഘടനയായ പാകിസ്ഥാൻ വേൾഡ് അലയൻസ് (പിഡബ്ല്യുഎ) അംഗങ്ങൾ – നോർവീജിയൻ രാഷ്ട്രീയ പാർട്ടിയായ പാർട്ടിയറ്റ് സെൻട്രമിൽ നിന്നുള്ളവർ എന്നിവരാണ് 72 കാരനായ ഖാന്റെ നാമനിർദ്ദേശം പ്രഖ്യാപിച്ചത്. “പാകിസ്ഥാനിലെ മനുഷ്യാവകാശങ്ങൾക്കും ജനാധിപത്യത്തിനുമുള്ള പ്രവർത്തനത്തിന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ സമാധാന നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്തതായി പാർട്ടിയറ്റ് സെൻട്രം ട്വീറ്റ് ചെയ്തു.
2019 ൽ ദക്ഷിണേഷ്യയിൽ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ചൂണ്ടിക്കാട്ടി ആണ് നടപടി. എല്ലാ വർഷവും, നോർവീജിയൻ നോബൽ കമ്മിറ്റിക്ക് നൂറുകണക്കിന് നോമിനേഷനുകൾ ലഭിക്കുകയും എട്ട് മാസത്തെ നീണ്ട പ്രക്രിയയിലൂടെ വിജയിയെ തിരഞ്ഞെടുക്കുകയും ആണ് ചെയ്യാറുള്ളത്. പാകിസ്ഥാനിലെ പ്രധാന പ്രതിപക്ഷമായ പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് (പിടിഐ) പാർട്ടിയുടെ സ്ഥാപകൻ കൂടിയായ ഖാൻ 2023 ഓഗസ്റ്റ് മുതൽ ജയിലിലാണ്. കഴിഞ്ഞ ജനുവരിയിൽ അധികാര ദുർവിനിയോഗവും അഴിമതിയും സംബന്ധിച്ച കേസിൽ ഖാന് പാക് കോടതി 14 വർഷം തടവ് ശിക്ഷ വിധിച്ചു. ഇതുൾപ്പെടെ നാല് കേസുകളിൽ ആണ് മുൻ പ്രധാനമന്ത്രി ശിക്ഷിക്കപ്പെട്ടത്. കൂടാതെ ഔദ്യോഗിക സമ്മാനങ്ങൾ വിൽക്കൽ, രഹസ്യങ്ങൾ ചോർത്തൽ, നിയമവിരുദ്ധ വിവാഹം എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് മുൻ ശിക്ഷകൾ കോടതികൾ റദ്ദാക്കുകയോ താൽക്കാലികമായി നിർത്തിവയ്ക്കുകയോ ചെയ്തു. 2022 ഏപ്രിലിൽ നടന്ന അവിശ്വാസ വോട്ടെടുപ്പിലാണു ഖാന് അധികാരം നഷ്ടപ്പെട്ടത്. തനിക്കെതിരായ കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ആണ് ഖാൻ പറയുന്നത്.
Pakistan’s former PM Imran Khan nominated for Nobel Peace Prize