ആലപ്പുഴ: ആലപ്പുഴ മാന്നാർ ഇരമത്തൂരിൽ 20കാരിയായ കലയെ 15 വർഷം കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ ഒന്നാം പ്രതിയും കലയുടെ ഭർത്താവുമായ കണ്ണം പള്ളിയിൽ അനിൽകുമാറിനെ ഇസ്രായേലിൽ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമം തുടരുന്നു.
|
കേസിലെ രണ്ടാം പ്രതി ജിനു മൂന്നാം പ്രതി സോമൻ നാലാം പ്രതി പ്രമോദ് എന്നിവരുടെ അറസ്റ്റാണ് പോലീസ് ഇന്നു രേഖപ്പെടുത്തിയത്. മൂന്ന് പ്രതികളെയും പ്രത്യേകം പ്രത്യേകം ഇരുത്തി മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ആലപ്പുഴ എസ്പിക്ക് ലഭിച്ച ഊമക്കത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിൻറെ ചുരുളഴിയുന്നത്. അനിൽകുമാറിൻറെ വീടിനോട് ചേർന്നുള്ള സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിച്ചപ്പോൾ തലമുടി, ആഭരണങ്ങൾ, വസ്ത്ര ഭാഗങ്ങൾ, ഒരു എല്ലിൻറെ ഭാഗം എന്നിവ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
നാലുപ്രതികളും ചേർന്ന് കലയെ കാറിൽവച്ചു കൊലപ്പെടുത്തിയ ശേഷം വീട്ടിലെത്തിച്ചു സെപ്റ്റിക് ടാങ്കിൽ തള്ളി എന്നാണ് പോലീസിൻറെ നിഗമനം. യുവതിയെ കൊന്നശേഷം ഇവർ സുഹൃത്തിനൊപ്പം ഇറങ്ങിപ്പോയെന്നാണ് അനിൽ കുമാർ പ്രചരിപ്പിച്ചത്.
വ്യത്യസ്ത ജാതിയിൽപെട്ട ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വിവാഹത്തിനു പിന്നാലെ കലയുടെ വീട്ടുകാർ ഇവരുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. ഇതാണ് ഇവരെ കാണാതായ ശേഷവും പോലീസിൽ പരാതി പോലും നൽകാതിരുന്നത്.
പ്രതികളിൽ ഒരാൾ മദ്യലഹരിയിൽ നടത്തിയ വീമ്പുപറച്ചിലാണ് വിവരം പുറത്തറിയാനിടയായത്. വെളിപ്പെടുത്തൽ കേട്ടവർ ആരോ ആണ് വിവരം പോലീസിനെ ഊമക്കത്തിലൂടെ അറിയിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





