23
Sep 2022
Sat
23 Sep 2022 Sat

പോപുലർഫ്രണ്ട് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ജനമഹാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന വോളണ്ടിയർ മാർച്ചിനെ അനു​ഗമിച്ച ബഹുജനറാലിയിൽ വൻ സ്ത്രീസാന്നിധ്യം. ബഹുജനറാലിയുടെ മുൻനിരയിൽ പതിനായിരക്കണക്കിന് സ്ത്രീകളാണ് അണിനിരന്നത്. അഭൂതപൂർവമായ സ്ത്രീസാന്നിധ്യമായിരുന്നു ബഹുജനറാലിയിലുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട് സ്‌റ്റേഡിയം പരിസരത്തുനിന്ന് വൈകീട്ട് 4.30ന് ആരംഭിച്ച വോളണ്ടിയർ മാർച്ചിന് പിന്നിലായാണ് ബഹുജനറാലി സമ്മേളന​ഗരിയായ ബീച്ചിലേക്കുള്ള യാത്ര തുടങ്ങിയത്.

 

ബഹുജനറാലി ആരംഭിച്ച് ഏറെനേരം പിന്നിട്ടിട്ടും സ്ത്രീകളുടെ നിരകൾ അവസാനിച്ചിരുന്നില്ല. കുട്ടികളടക്കമുള്ളവരും റാലിയിൽ‍ അണിനിരന്നിരുന്നു. പോപുലർ ഫ്രണ്ട് ബ​ഹുജനപങ്കാളിത്വം ഏവരെയും അമ്പരിപ്പിക്കുന്നതു തന്നെയായിരുന്നു. 

ആലപ്പുഴയിൽ നടന്ന ജനമഹാസമ്മേളനഭാ​ഗമായി ചെറിയ കുട്ടി വിളിച്ച പ്രകോപന മുദ്രാവാക്യത്തിന്റെ പേരിൽ പോപുലർ ഫ്രണ്ട് സംസ്ഥാന നേതാക്കളും കുട്ടിയുടെ പിതാവും അടക്കം മുപ്പതിലേറെ പേരെയാണ് ജയിലിൽ അടച്ചിരുന്നത്.

 

പോപുലർഫ്രണ്ട് പരിപാടിയിലെ അനൗദ്യോ​ഗിക മുദ്രാവാക്യം വിളിയുടെ പേരിൽ നടത്തിയ പൊലീസ് വേട്ട പൊതുജനങ്ങളുടെ അടക്കം എതിർപ്പിനും വിമർശനത്തിനും കാരണമായിരുന്നു. ഇന്നു കോഴിക്കോട്ടേക്ക് ഒഴുകിയെത്തിയ സ്ത്രീജനങ്ങൾ അടക്കമുള്ളവരുടെ പങ്കാളിത്തം അതിനാൽ തന്നെ പോപുലർ ഫ്രണ്ടിന്റെ ശക്തിപ്രകടനം കൂടിയായി മാറി.