29
Jul 2024
Thu
29 Jul 2024 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലഖ്‌നൗ: ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ വര്‍ഗീയകലാപം സൃഷ്ടിക്കാനുള്ള പദ്ധതി പാളി. ക്ഷേത്രത്തിലെ പ്രതിമ തകര്‍ത്ത് അതിന്റെ കുറ്റം മുസ്ലിംകള്‍ക്കെതിരെ ചുമത്തി കലാപം ഉണ്ടാക്കാനുള്ള നീക്കമാണ് പാളിയത്. സംഭവത്തില്‍ പൂജാരി അറസ്റ്റിലായതോടെയാണ് കലാപശ്രമം ഇല്ലാതായത്.

ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗര്‍ ജില്ലയിലാണ് സംഭവം. ക്രിച്ചാരാം എന്ന പൂജാരിയാണ് ക്ഷേത്രത്തിലെ ഗണേശ വിഗ്രഹങ്ങള്‍ തകര്‍ത്തത്. പിന്നീട് പ്രദേശത്തെ മുസ്ലും കുട്ടികളായ മുന്ന, സോനു എന്നിവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവവുമായി ഇരുവര്‍ക്കും ബന്ധമില്ലെന്ന് തെളിഞ്ഞു.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ

ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer

സംശയം തോന്നിയ പോലീസ് പൂജാരിയെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് സംഭവത്തിന് പിന്നില്‍ അയാള്‍ തന്നെയാണെന്ന് വ്യക്തമായത്.

temple priest broke the Ganesha idol and attacked the Muslims