22
Jul 2025
Mon
22 Jul 2025 Mon
work from home

കാസര്‍കോട്: വര്‍ക്ക് ഫ്രം ഹോം ഓണ്‍ലൈന്‍ തട്ടിപ്പിനിരയായ കാസര്‍കോഡ് സ്വദേശിനിക്ക് 16 ലക്ഷം രൂപ നഷ്ടമായി. (Work from home scam; Kasaragod housewife loses Rs 16 lakh)  വാഴുന്നോറൊടി സ്വദേശിനായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അമേരിക്കയിലുള്ള നെക്സ്റ്റ് ലഫ്റ്റ് എന്ന പേരുള്ള കമ്പനിയാണ് 12 ദിവസത്തിനുള്ളില്‍ വീട്ടമ്മയുടെ 16,38,953 രൂപ തട്ടിയെടുത്തത്. പരാതിയില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജൂണ്‍ 16 നാണ് വീട്ടമ്മയ്ക്ക് ഇന്‍സ്റ്റഗ്രാം റീല്‍സ് വഴി വീട്ടിലിരുന്ന ജോലി ചെയ്ത് പണമുണ്ടാക്കാമെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് കൊച്ചി സ്വദേശിനിയായ വിസ്മയ എന്ന സ്ത്രീ ഇവരെ ടെലഗ്രാം ഗ്രൂപ്പില്‍ ചേര്‍ത്ത് ജോലി തുടങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു.

മലയാളിയാണ് വിളിച്ചതെന്നു മനസിലായ വീട്ടമ്മ അവരെ വിശ്വസത്തിലെടുത്ത് ജോലിയില്‍ പ്രവേശിച്ചു. ആദ്യ ദിനം 1048 രൂപ ലഭിക്കുകയും പണം ബാങ്കില്‍ ക്രഡിറ്റാവുകയും ചെയ്തിരുന്നു.

പിന്നീട് ചെയ്ത ജോലിക്ക് ഒരുലക്ഷം വരെ ലഭിച്ചതായി തട്ടിപ്പുകാര്‍ ബോധ്യപ്പെടുത്തി. എന്നാല്‍, പണം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നത് പലകാരണങ്ങള്‍ പറഞ്ഞ് തടഞ്ഞുവച്ചു.

നിരവധി ടാസ്‌കില്‍ പങ്കെടുത്താന്‍ മാത്രമേ പണം പിന്‍വലിക്കാനാകൂ എന്നായിരുന്നു തട്ടിപ്പുകാര്‍ പറഞ്ഞത്. ഇതിനായി പല ദിവസങ്ങളിലായി നിരവധി തവണ പണം അടച്ചെങ്കിലും ഒന്നും തിരികെ കിട്ടിയില്ല. കൂടാതെ മോശമായ ഭാഷയില്‍ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി വീട്ടമ്മ പറഞ്ഞു.

തട്ടിപ്പ് മനസിലായതോടെയാണ് പൊലീസിനെ സമീപിച്ചത്. കാസര്‍കോട് സൈബര്‍ സെല്‍ സംഭത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.