
മലപ്പുറം: മുൻ വർഷങ്ങളെ അപേക്ഷിച്ച് ഹജ്ജിനുള്ള അപേക്ഷകളുടെ എണ്ണം കുറഞ്ഞതോടെ 2025 വർഷത്തെക്കുള്ള ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തീയതി നീട്ടി. പുതിയ തിയ്യതി സെപ്തംബർ 30 ആണ്.
![]() |
|
ഇതുവരെ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് 18,835 ഓൺലൈൻ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ 3768 അപേക്ഷകൾ 65+ വയസ്സ് വിഭാഗത്തിലും, 2077 അപേക്ഷകൾ ലേഡീസ് വിതൗട്ട് മെഹ്റം45+ (പുരുഷ മെഹ്റമില്ലാത്തവർ) വിഭാഗത്തിലും 12,990 അപേക്ഷകൾ ജനറൽ വിഭാഗത്തിലുമാണ് ലഭിച്ചത്.
ഇന്ത്യയിലൊട്ടാകെയായി ഇതുവരെ 1,32,511 അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷകർ നിശ്ചിത സമയത്തിനകം അപേക്ഷാ നടപടികൾ പൂർത്തീകരിക്കേണ്ടതാണ് എന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു.
അപേക്ഷ കുറയാൻ രണ്ട് കാരണം
പ്രധാനമായും രണ്ട് കാരണങ്ങൾ ആണ് ഇക്കുറി അപേക്ഷ കുറയാൻ കാരണമായി കരുതുന്നത്. ഒന്ന്, കഴിഞ്ഞവർഷം കേരളത്തിൽനിന്ന് കൂടുതൽപേർക്ക് അവസരം ലഭിച്ചതു ഈ വർഷം അപേക്ഷ കുറയാൻ കാരണമായിട്ടുണ്ട്. കഴിഞ്ഞവർഷം 17,920 പേർക്ക് ആണ് അവസരം ലഭിച്ചത്. കേരളത്തിൽ ആദ്യമായാണ് ഇത്രയും പേർക്ക് ഒരുവർഷം അവസരം ലഭിക്കുന്നത്. കോവിഡിനു ശേഷം ഹജ്ജ് തീർഥാടനത്തിന് ഉള്ള ചെലവ് വൻതോതിൽ വർധിച്ചതും അപേക്ഷ കുറയാൻ കാരണമായി.
For these two reasons, Hajj applications are very less this time; The deadline has been extended again