25
Mar 2025
Tue
25 Mar 2025 Tue
Megha

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ മേഘ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ദുരൂഹത അന്വേഷിക്കണമെന്ന് പിതാവ്. (IB officer Megha suicide: Father seeks inquiry)  ഇന്നലെ രാവിലെ മകള്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നും എന്നാല്‍ അപ്പോള്‍ മനസ്സില്‍ വിഷമം ഉള്ളതായി തോന്നിയിരുന്നില്ലെന്നും അച്ഛന്‍ പറഞ്ഞു. ഫോണില്‍ വിളിച്ചിട്ട് ട്രാക്കിലേക്ക് പോയത് എന്തിനെന്ന് അറിയണം. സംസ്‌ക്കാര ചടങ്ങിന് ശേഷം ഐബിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് മേഘയുടെ പിതാവ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നാല്‍, മേഘയ്ക്ക് മാനസിക സംഘര്‍ഷം ഉണ്ടായിരുന്നതായാണ് പിതൃസഹോദരന്‍ ബിജു പറയുന്നത്. വീടിന് സമീപത്തെ അമ്പലത്തിലെ ഉല്‍സവത്തിനാണ് മേഘ ഒടുവില്‍ നാട്ടിലെത്തിയത്. മരണം സംബന്ധിച്ച് ശരിയായ അന്വേഷണം നടത്തണമെന്നും ബിജു ആവശ്യപ്പെട്ടു.

മരണം സംഭവിക്കുന്ന തലേ ദിവസം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങിയതായിരുന്നു മേഘ. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്‌സ്പ്രസാണ് മേഘയെ ഇടിച്ചത്.

ALSO READ: ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ കടയില്‍ നിര്‍ത്തി മുത്തച്ചന്‍ ഓട്ടം പോയി; നിര്‍ത്തിയ സ്ഥലം മറന്നതിനെ തുടര്‍ന്ന് മൂന്ന് മണിക്കൂര്‍ തിരച്ചില്‍; ഒടുവില്‍ മുടിവെട്ടി സുന്ദരനായി കുട്ടി തിരിച്ചെത്തി

ഫോണില്‍ സംസാരിച്ച് ട്രാക്കിലൂടെ നടക്കുകയായിരുന്ന മേഘ ട്രെയിന്‍ വരുന്നത് കണ്ട് പെട്ടെന്ന് ട്രാക്കിനു കുറകെ തലവച്ച് കിടക്കുകയായിരുന്നു എന്നാണ് ലോക്കാ പൈലറ്റിന്റെ മൊഴി. സംഭവ സമയം ആരോടാണ് ഫോണില്‍ സംസാരിച്ചതെന്നാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്.

എന്നാല്‍, അപകടത്തില്‍ മേഘയുടെ മൊബൈല്‍ ഫോണ്‍ പൂര്‍ണമായും തകര്‍ന്നതിനാല്‍ വിവരങ്ങള്‍ ശേഖരിക്കാനായില്ല. അതിന് വേണ്ടി സൈബര്‍ പൊലീസിന്റെ സഹായം തേടും.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. സംസ്‌കാരം ഇന്നു രാവിലെ വീട്ടുവളപ്പില്‍ നടക്കും. ഫൊറന്‍സിക് സയന്‍സ് കോഴ്‌സ് പൂര്‍ത്തിയാക്കിയ മേഘ ഒരു വര്‍ഷം മുന്‍പാണ് എമിഗ്രേഷന്‍ ഐബിയില്‍ ജോലിയില്‍ പ്രവേശിച്ചത്.