15
Oct 2025
Sun
15 Oct 2025 Sun
israel pounds gaza

Israel pounds Gaza വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടയിലും ഗസയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ബോംബിങ് തുടരുന്നു. പുതിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 70 പലസ്തീന്‍കാരെങ്കിലും കൊല്ലപ്പെട്ടതായി മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള 20-പോയിന്റ് പദ്ധതിയിലെ ചില ഘടകങ്ങള്‍ അംഗീകരിച്ചതായി ഹമാസ് പറഞ്ഞതിന് പിന്നാലെ ഇസ്രായേല്‍ ബോംബാക്രമണം നിര്‍ത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഹ്വാനം ചെയ്തിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ചത്തെ ബോംബാക്രമണങ്ങളിലും വ്യോമാക്രമണങ്ങളിലുമായി കൊല്ലപ്പെട്ടവരില്‍ കുറഞ്ഞത് 45 പേര്‍ ക്ഷാമം ബാധിച്ച ഗസാ സിറ്റിയില്‍ നിന്നുള്ളവരാണ്. ഇവിടെ ഇസ്രായേല്‍ സൈന്യം കഴിഞ്ഞ ആഴ്ചകളില്‍ ആക്രമണം ശക്തമാക്കുകയും ഏകദേശം 10 ലക്ഷത്തോളം താമസക്കാരെ തിങ്ങിനിറഞ്ഞ തെക്കന്‍ പ്രദേശത്തേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു.

ഗസാ സിറ്റിയിലെ തുഫാഹ് പ്രദേശത്തെ ഒരു വീടിന് നേരെയുണ്ടായ ഇസ്രായേലിന്റെ ആക്രമണത്തില്‍ പതിനെട്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മെഡിക്കല്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. ഈ ആക്രമണത്തില്‍ അടുത്തുള്ള നിരവധി കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി.

ALSO READ: പത്തനംതിട്ടയില്‍ വീട്ടമ്മ പേവിഷബാധയേറ്റു മരിച്ചു

രണ്ട് മാസം മുതല്‍ എട്ട് വയസ്സ് വരെ പ്രായമുള്ള ഏഴ് കുട്ടികള്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുവെന്ന് ഗസയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സി ടെലിഗ്രാമില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രായേലി സൈന്യം തെക്കന്‍ ഗാസയിലെ അല്‍-മവാസിയിലെ ഒരു അഭയാര്‍ത്ഥി ക്യാമ്പിനെയും ലക്ഷ്യമിട്ടു, ഇതില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെടുകയും കുറഞ്ഞത് എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഫലസ്തീന്‍ കുടുംബങ്ങളോട് ഒഴിഞ്ഞ് പോകാന്‍ ഇസ്രായേല്‍ സൈന്യം ആവശ്യപ്പെട്ട ഒരു സുരക്ഷിത മാനുഷിക മേഖലയാണ് അല്‍-മവാസി. എന്നാല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളിലും മാസങ്ങളിലുമായി ഈ പ്രദേശം ആവര്‍ത്തിച്ച് ലക്ഷ്യമിടുന്നുണ്ട്.

മധ്യ ഗസയിലെ നുസൈറാത്ത് അഭയാര്‍ത്ഥി ക്യാമ്പ് ഉള്‍പ്പെടെയുള്ള മറ്റ് പ്രദേശങ്ങളിലും വ്യോമാക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അല്‍-ജസീറ റിപോര്‍ട്ട് ചെയ്തു. ‘ഇത്രയധികം പലസ്തീന്‍കാരെ ചികിത്സിക്കാന്‍ ആശുപത്രികള്‍ക്ക് കഴിയുന്നില്ല,’ കടുത്ത ഇന്ധനക്ഷാമത്തിനിടയിലും വടക്കന്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ചുരുക്കം ചില തകര്‍ന്ന ആശുപത്രികളിലാണ് ആളുകള്‍ ചികില്‍സ തേടുന്നത്.

ഗസാ സിറ്റിയില്‍ ഇപ്പോഴും വെടിനിര്‍ത്തലിന്റെതായ ഒരു സൂചനകളുമില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.