എസ്ഡിപിഐ നേതാവ് കെഎസ് ഷാൻ കൊല്ലപ്പെട്ട കേസിലെ പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. പ്രതികൾ ആലപ്പുഴ ജില്ലയിൽ പ്രവേശിക്കരുതെന്നും വിചാരണ നടപടികളുമായി പൂർണമായി സഹകരിക്കാനും ജാമ്യവ്യവസ്ഥയിൽ പറയുന്നു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.
|
ആർഎസ്എസ് പ്രവർത്തകരായ അഭിമന്യു, അതുൽ, സനന്ദ്, വിഷ്ണു എന്നിവർക്കാണ് ജാമ്യം. ജാമ്യഹർജിയിൽ വിശദമായ വാദം കേൾക്കുമെന്നും സുപ്രിം കോടതി വ്യക്തമാക്കി. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന സംസ്ഥാന സർക്കാരിന്റെ എതിർപ്പ് തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്.
ആലപ്പുഴയിൽ കൊല്ലപ്പെട്ട ആർഎസ്എസ് നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ കേസിലെ പ്രതികൾ വധശിക്ഷ കിട്ടി ജയിലിൽ കഴിയുമ്പോൾ ഷാൻ വധക്കേസിലെ പ്രതികൾ പുറത്തിറങ്ങി നടക്കുന്നത് സമാധാന അന്തരീക്ഷത്തെ ബാധിക്കുമെന്നായിരുന്നു സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്.
ALSO READ: രഞ്ജിത്ത് ശ്രീനിവാസന് വധം: 15 പ്രതികള്‍ക്കും വധശിക്ഷ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





