27
Mar 2024
Sun
27 Mar 2024 Sun
dual murder in kattappana police recovered human skull and bones

ഇ­ടുക്കി: ക­ട്ട­പ്പ­ന­യി­ലെ ഇരട്ടകൊലപാകത്തിൽ പ്രതികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സാഗര ജങ്ഷനിലെ വീടിന്റെ തറ കുഴിച്ചുനടത്തിയ പരിശോധനയിൽ ഒരാളുടെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. കൊല്ലപ്പെട്ട വി­ജയ­ൻറേതെന്ന് കരുതുന്ന പാൻറ്സ്, ഷർട്ട്, ബെൽ­റ്റ് എ­ന്നി­വയും ക­ണ്ടെ­ത്തിയിട്ടുണ്ട്. വി­ജയനെ തലയ്ക്കടിച്ചു കൊലപ്പെടുത്താനുപയോഗിച്ച ചുറ്റിക പൊലീസ് നേരത്തേ കണ്ടെടുത്തിരുന്നു.(dual murder in kattappana police recovered human skull and bones)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായർ രാവിലെയാണ് പൊലീസ് പ്രതി നിതീഷിനെ തെളിവെടുപ്പിനെത്തിച്ചത്. വിജയനെ കൊല­പ്പെ­ടു­ത്തി മു­റി­ക്കു­ള്ളിൽ കു­ഴി­ച്ചി­ട്ടെ­ന്നാ­യി­രു­ന്നു പ്ര­തി­കളായ നിതീഷും വിജയിന്റെ മകൻ വിഷ്ണുവും മൊഴി നൽകിയത്. കേ­സിൽ വി­ജയൻറെ ഭാ­ര്യ സു­മ­യെയും പൊ­ലീ­സ് പ്ര­തി ചേർ­ത്തി­ട്ടുണ്ട്.

അതേസമയം ന­വ­ജാ­ത­ശി­ശു­വി­നെ കൊ­ല­പ്പെ­ടുത്തി­യ സം­ഭ­വ­ത്തിലും പൊ­ലീ­സ് നിതീഷുമായി ഇ­ന്ന് തെ­ളി­വെ­ടു­പ്പ് ന­ട­ത്തും. 2016ൽ കട്ട­പ്പ­ന സാ­ഗ­ര ജങ്ഷ­നി­ലു­ള്ള വീ­ട്ടിൽ താ­മ­സി­ക്കു­മ്പോ­ഴാ­ണ് കു­ഞ്ഞി­നെ ശ്വാസം മുട്ടിച്ച് കൊ­ല­പ്പെ­ടു­ത്തി തൊഴുത്തിൽ കുഴി­ച്ചു­മൂ­ടി­യത്. കേ­സിൽ മ­രി­ച്ച വി­ജ­യനും ഇ­യാ­ളു­ടെ മകൻ വി­ഷ്­ണു­വിനും പ­ങ്കു­ണ്ട്.

വിജയൻറെ മകളിൽ നിതീഷിനു ജനിച്ച കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. അവിവാഹിതയായ യുവതി അമ്മയാകുന്നതിന്റെ നാണക്കേട് ഭയന്നായിരുന്നു കൊലപാതകം. സാഗര ജങ്ഷനിലെ വർക് ഷോപ്പിൽ മോഷണം നടത്തുന്നതിടെ പിടിയിലായ നിതീഷിനെയും വിഷ്ണുവിനെയും ചോദ്യം ചെയ്തപ്പോഴായിരുന്നു ഇരട്ടകൊലപാതകത്തെ കുറിച്ചുള്ള വിവരം ലഭിച്ചത്. വിഷ്ണുവിന്റെ സുഹൃത്താണ് നിതീഷ്.