25
Jan 2025
Wed
25 Jan 2025 Wed
Man Found Alive 17 Years After Murder four Convicts Served imprisonment

17 വര്‍ഷം മുമ്പ് കൊല്ലപ്പെട്ടുവെന്ന് കരുതിയയാളെ ജീവനോടെ കണ്ടെത്തി. അപ്പോഴേക്കും കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ നാലുപേര്‍ മാസങ്ങളോളം തടവ് അനുഭവിക്കുകയും ഇവരില്‍ ഒരാള്‍ മരിക്കുകയും ചെയ്തു. ബിഹാര്‍ പോലീസ് കൊല്ലപ്പെട്ടുവെന്ന് കണ്ടെത്തിയ നാതുനി പാല്‍(50)എന്നയാളെ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ നിന്നാണ് ജീവനോടെ പിടികൂടിയത്. ഇയാളുടെ അമ്മാവനും മൂന്നു മക്കളുമാണ് ചെയ്യാത്ത കൊലക്കുറ്റത്തിന് ജയിലില്‍ കഴിഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

17 വര്‍ഷത്തിനു മുമ്പ് നാതുനി പാല്‍ ആരോടും പറയാതെ നാടുവിടുകയായിരുന്നു. ഇയാളുടെ അമ്മയുടെ സഹോദരന്‍ ആണ് നാതുനി പാലിനെ മറ്റൊരു അമ്മാവനും മൂന്നു മക്കളും ചേര്‍ന്ന് സ്ഥലം തട്ടിയെടുക്കാന്‍ പിടിച്ചുകൊണ്ടുപോയെന്നും കൊലപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് പോലീസ് കൊലക്കേസെടുക്കുകയും ആരോപണവിധേയരായ നാലുപേരെയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയും ചെയ്തു. നാലുപേരും എട്ടുമാസമാണ് ജയിലില്‍ കിടന്നത്. തുടര്‍ന്നിവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. നാതുനി പാല്‍ ജീവനോടെയുണ്ടെന്നറിഞ്ഞതോടെ കൊലക്കുറ്റം ചുമത്തപ്പെട്ട സത്യേന്ദ്രപാല്‍ ആനന്ദകണ്ണീരണിഞ്ഞു. കൊലയാളികളെന്ന പേര് തങ്ങളില്‍ നിന്ന് ഇല്ലാതെയാവുമല്ലോ എന്നും സതേന്ദ്രപാല്‍. കേസ് ഇപ്പോഴും കോടതിയിലിരിക്കുകയാണ്.

ALSO READ: മരണാനന്തര പ്രാര്‍ഥനാ ചടങ്ങ് നടക്കവേ ‘മരിച്ചയാള്‍’ സദസ്സിലേക്ക് നടന്നെത്തി