01
Sep 2023
Sun
01 Sep 2023 Sun

ഷാര്‍ജ: യുഎഇയിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉള്‍ക്കൊള്ളുന്ന സഫാരി മാള്‍ അത്യുജ്വല നേട്ടങ്ങളുമായി നാലാം വാര്‍ഷികത്തില്‍. യുഎഇയിലെ മറ്റൊരു ഷോപ്പിങ് സമുച്ചയത്തിനും സ്വന്തമാക്കാനാവാത്ത നിരവധി നേട്ടങ്ങളുമായാണ് സഫാരി വിജയകരമായ നാലാം വര്‍ഷ ജൈത്രയാത്ര തുടരുന്നത്. സാധാരണക്കാര്‍ക്ക് ഏറ്റവും മികച്ച വിലയില്‍ ഗുണമേന്മയേറിയ ഉല്‍പന്നങ്ങള്‍, വിശാലമായ ഷോപ്പിംഗ് ഏരിയയില്‍ മറ്റെങ്ങുമില്ലാത്ത വമ്പന്‍ ഉല്‍പന്ന വൈവിധ്യത്തോടെയാണ് സഫാരി മാള്‍ നിറവേറ്റിക്കൊടുക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സെപ്തംബര്‍ 4ന് നടക്കുന്ന വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സ്പിന്‍ & വിന്‍, ഓരോ മണിക്കൂറിലും സൗജന്യ ട്രോളി, ഫോര്‍ ക്ലിക്ക്‌സ് & വിന്‍, സോഷ്യൽ മീഡിയ അടിസ്ഥാനപ്പെടുത്തിയുള്ള മത്സരങ്ങൾ, പാചക മത്സരങ്ങള്‍, കുട്ടികള്‍ക്കായുള്ള പെയിന്റ്ങ്ങ് & ഡ്രോയിങ്ങ് മത്സരങ്ങള്‍ തുടങ്ങി നല്‍കുന്ന നിരവധി പ്രമോഷനുകളും മത്സരങ്ങളും ആണ് ഉപഭോക്താക്കള്‍ക്കായി സഫാരി ഒരുക്കിയിരിക്കുന്നത്.

എന്താണ് സഫാരി മാളിന്റെ പ്രത്യേകതയെന്ന് ചോദിക്കുന്നവര്‍ക്ക്, വാങ്ങുന്ന ഉല്‍പന്നങ്ങള്‍ എന്തുമാവട്ടെ, ചെലവഴിക്കുന്ന തുകയ്ക്ക് എല്ലാ അര്‍ത്ഥത്തിലും മൂല്യം തിരിച്ചു കൊടുക്കുന്നുവെന്നതാണ് മാനേജ്‌മെന്റിന്റെ മറുപടി. വിശാലമായ പാര്‍ക്കിങ് ഏരിയ, ബജറ്റ് ഫ്രണ്ട്‌ലി ഷോപ്പിങ്, കുട്ടികള്‍ക്കായുള്ള കിഡ്‌സ് പ്‌ളേ ഏരിയ, ഫുഡ് കോര്‍ട്ട്, ഒപ്പം മനസ് കുളിര്‍പ്പിക്കുന്ന വിനോദ പരിപാടികള്‍ എന്നിവയൊക്കെ കൊണ്ട് തന്നെ എല്ലാവരുടെയും ഇഷ്ടപ്പെട്ട വീകെന്‍ഡ് ഡെസ്റ്റിനേഷനായി ചുരുങ്ങിയ കാലയളവില്‍ തന്നെ സഫാരി മാറിക്കഴിഞ്ഞു.

പല കാര്യങ്ങളിലും ലോകത്തിന് മാതൃകയായ യുഎഇ ഭരണകൂടത്തിന്റെ അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനങ്ങളും കൊണ്ടാണ് സഫാരിക്ക് ഇത്ര മികവാര്‍ന്ന നിലയില്‍ മുന്നേറാന്‍ സാധിച്ചതെന്ന് സഫാരി ഗ്രൂപ് ചെയര്‍മാന്‍ അബൂബക്കര്‍ മാടപ്പാട്ടും മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീനും പറഞ്ഞു. അതിന് ആദരണീയരായ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി, മറ്റ് എമിറേറ്റുകളിലെ ഭരണാധികാരികള്‍, ഷാര്‍ജ റൂളേഴ്‌സ് ഓഫിസ് ചെയര്‍മാന്‍ ശൈഖ് സാലം ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി എന്നിവര്‍ക്ക് സഫാരി മാനേജ്‌മെന്റ് പ്രത്യേകം നന്ദി അറിയിക്കുന്നു. ചുരുങ്ങിയ കാലയളവില്‍ തന്നെ സഫാരിയെ നെഞ്ചേറ്റിയ പ്രിയ ഉപഭോക്താക്കള്‍, സഹപ്രവര്‍ത്തകര്‍, സഫാരി മാളിലെ മറ്റ് സ്ഥാപനങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍, വിതരണക്കാര്‍ തുടങ്ങിയവരെയും ഈ സന്ദര്‍ഭത്തില്‍ നന്ദിയോടെ സ്മരിക്കുന്നുവെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ഏറ്റവും ഗുണമേന്മയുള്ള ഉല്‍പന്നങ്ങളാണ് സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ്‌ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. യുഎഇക്ക് പുറമെ, ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുമുള്ള പഴം, പച്ചക്കറി, ഭക്ഷ്യ വസ്തുക്കള്‍, ഗ്രോസറി, കോസ്‌മെറ്റിക്‌സ്, ഹൗസ് ഹോള്‍ഡ്, കിഡ്‌സ് വെയര്‍, മെന്‍സ് വെയര്‍, ലേഡീസ് വെയര്‍, ഫൂട്‌വെയര്‍, ലഗേജ്, സ്റ്റേഷനറി, സ്‌പോര്‍ട്‌സ് ഐറ്റംസ്, ടോയ്‌സ്, ഇലക്‌ട്രോണിക്‌സ്, ഹോം അപ്‌ളയന്‍സ്‌, ഹോം & ഓഫിസ് ഫര്‍ണിച്ചര്‍ തുടങ്ങിയവയുടെ വന്‍ ശ്രേണി സഫാരിയില്‍ ഇന്ന് ലഭ്യമാണ്.

നിത്യേനയുള്ള പ്രമോഷന് പുറമെ ഫെസ്റ്റിവല്‍ പ്രമോഷന്‍സ്, യുഎഇയില്‍ ആദ്യമായി ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടുത്തി 10, 20, 30 പ്രമോഷന്‍, ലഗേജ് പ്രമോഷന്‍, ബാക് റ്റു സ്‌കൂള്‍, ഹാഫ് വാല്യൂ ബാക്, 50% ഓഫ്, ഗോ ഗ്രീന്‍, ഫര്‍ണിച്ചര്‍ സ്‌പെഷ്യല്‍ പ്രമോഷന്‍സ് തുടങ്ങിയവയും നടപ്പാക്കുന്നു.ഇതിനകം സഫാരി ബേക്കറി & ഹോട്ട് ഫുഡ് വിഭാഗത്തില്‍ നടന്ന ഭക്ഷണ മഹോത്സവങ്ങള്‍ ഭക്ഷ്യ പ്രേമികളുടെ വന്‍ ശ്രദ്ധയാണ് നേടിയത്. അച്ചായന്‍സ് ഫുഡ് ഫെസ്റ്റ്, സ്ട്രീറ്റ് ഫുഡ് ഫെസ്റ്റ്, മലബാര്‍ ഫുഡ് ഫെസ്റ്റിവല്‍, ദോശ മേള, പുട്ടു ഫീസ്റ്റ്, പായസ മേള തുടങ്ങിയവക്കെത്തിയ ജന സാഗരം തന്നെ ഇതിന് സാക്ഷി. നാട്ടിന്‍പുറങ്ങളെ ഓര്‍മിപ്പിക്കും വിധം മികച്ച രംഗ സജ്ജീകരണങ്ങള്‍ കൊണ്ട് ഭക്ഷ്യ മേളകളെ വ്യത്യസ്തമാക്കാനും സഫാരി ഏറെ ശ്രദ്ധ പുലര്‍ത്തി. നാലാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സഫാരി ബേക്കറി ഹോട്ട് ഫുഡില്‍ വ്യത്യസ്തമാര്‍ന്ന പ്രമോഷനുകളും ഓഫറുകളുമാണ് ഒരുക്കിയിരിക്കുന്നത്.

യുഎഇ ഇത് വരെ അനുഭവിച്ചിട്ടില്ലാത്ത മെഗാ പ്രമോഷനുകളാണ് സഫാരി നല്‍കിയത്. സഫാരി ഹൈപര്‍ മാര്‍ക്കറ്റ് സന്ദര്‍ശിക്കുന്ന ഉപഭോക്താവിന് ഏതെങ്കിലുമൊരു മെഗാ പ്രമോഷനില്‍ പങ്കെടുക്കാന്‍ സാധിക്കുന്നുവെന്നതും ഏറെ വ്യത്യസ്തമായ ഒന്നായിരുന്നു. 30 ടയോട്ട കൊറോള കാറുകള്‍, ഒരു കിലോ സ്വര്‍ണം, 15 ടയോട്ട ഫോര്‍ച്യൂണര്‍ കാറുകള്‍, ഹാഫ് മില്യണ്‍ ദിര്‍ഹംസ്, 12 നിസ്സാന്‍ സണ്ണി കാറുകള്‍ തുടങ്ങി യുഎഇയില്‍ നാളിതു വരെ കാണാത്ത സമ്മാന പദ്ധതികളിലൂടെ ജീവിതം തന്നെ മാറിമറിഞ്ഞ ആയിരങ്ങള്‍. ഹൈപര്‍ മാര്‍ക്കറ്റ്, ഡിപാര്‍ട്‌മെന്റ് സ്‌റ്റോര്‍, ഫര്‍ണിച്ചര്‍ ഹോം & ഓഫീസ് തുടങ്ങി എല്ലാം ഒരു കുടക്കീഴില്‍ ഒരുക്കി വിസ്മയം തീര്‍ക്കാന്‍ സഫാരിക്ക് കഴിഞ്ഞു.