15
Jan 2026
Sun
15 Jan 2026 Sun
Venezuela's Vice President Delcy Rodriguez

Delcy Rodriguez കാരക്കാസ്: പ്രസിഡന്റ് നിക്കോളാസ് മദുറോ അമേരിക്കന്‍ സൈന്യത്തിന്റെ പിടിയിലായതിന് പിന്നാലെ വെനസ്വേലയുടെ ഭരണാധികാരമേറ്റെടുത്ത് ഡെല്‍സി റോഡ്രിഗസ്. പ്രസിഡന്റ് പദവി ഏറ്റെടുത്ത ഉടന്‍ തന്നെ രാജ്യത്ത് ‘ദേശീയ സമാഹരണത്തിനും’ (National Mobilization) സായുധ പോരാട്ടത്തിനും അവര്‍ ഉത്തരവിട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെനസ്വേലന്‍ വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് ഇടക്കാല പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതായി ട്രംപ് പറഞ്ഞു. റോഡ്രിഗസ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി സംസാരിച്ചതായും, ‘വെനസ്വേലയെ വീണ്ടും മഹത്തരമാക്കാന്‍ (Make Venezuela Great Again) ആവശ്യമാണെന്ന് ഞങ്ങള്‍ കരുതുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് അടിസ്ഥാനപരമായി താല്പര്യമുണ്ടെന്നും’ യുഎസ് പ്രസിഡന്റ് പറഞ്ഞു.

ALSO READ: ലോക്കല്‍ പോലീസ് ഇപ്പോഴും ലോക്കല്‍ തന്നെ; വെല്‍ഡണ്‍ പിങ്ക് പോലീസ്; കാണാതായ പെണ്‍കുട്ടിയെ തേടിയിറങ്ങിയ എസ്ഡിപിഐ നേതാവിന്റെ അനുഭവക്കുറിപ്പ്

എന്നാല്‍, ഇക്കാര്യങ്ങള്‍ തള്ളിയ റോഡ്രിഗസ് അമേരിക്കയുമായി ഒരു തരത്തിലുള്ള അനുരഞ്ജനത്തിനും ഒരുക്കമല്ലെന്ന് സൂചിപ്പിച്ചു.
യുഎസ് സൈനിക നടപടിയെ ‘ക്രൂരമായ അധിനിവേശം’ എന്ന് ഡെല്‍സി റോഡ്രിഗസ് സ്റ്റേറ്റ് ടെലിവിഷനിലൂടെ വിമര്‍ശിക്കുകയും, മദുറോയെ ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

പുതിയ ഭരണകൂടത്തിന്റെ നിലപാടുകള്‍

അമേരിക്കയുടെ ‘സാമ്രാജ്യത്വ അധിനിവേശത്തെ’ നേരിടാന്‍ രാജ്യത്തെ എല്ലാ സാമൂഹിക-രാഷ്ട്രീയ ശക്തികളും സായുധ പോരാട്ടത്തിലേക്ക് മാറണമെന്ന് റോഡ്രിഗസ് ആഹ്വാനം ചെയ്തു

വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കാന്‍ സൈന്യത്തോടും സിവിലിയന്‍ മിലിഷ്യകളോടും പൂര്‍ണ്ണ സജ്ജരാകാന്‍ അവര്‍ നിര്‍ദ്ദേശിച്ചു. മദുറോ തന്നെയാണ് ഇപ്പോഴും വെനസ്വേലയുടെ യഥാര്‍ത്ഥ പ്രസിഡന്റ് എന്നും അദ്ദേഹത്തെയും ഭാര്യയെയും ഹാജരാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ആരാണ് ഡെല്‍സി റോഡ്രിഗസ്

വെനസ്വേലന്‍ രാഷ്ട്രീയത്തിലെ ഏറ്റവും കരുത്തുറ്റ വനിതയാണ് 56-കാരിയായ ഡെല്‍സി റോഡ്രിഗസ്. ഇറാന്‍, റഷ്യ, ചൈന എന്നീ രാജ്യങ്ങളുമായുള്ള അടുത്ത ബന്ധം കാരണം അമേരിക്കയും യൂറോപ്യന്‍ യൂണിയനും നേരത്തെ തന്നെ ഇവര്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇടതുപക്ഷ ഗറില്ലാ പോരാളിയായിരുന്ന ജോര്‍ജ്ജ് റോഡ്രിഗസിന്റെ മകളായ അവര്‍, മദുറോ ഭരണകൂടത്തിലെ ഏറ്റവും വിശ്വസ്തയായ വക്താവായാണ് അറിയപ്പെടുന്നത്. അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങാത്ത നിലപാടാണ് ഇവര്‍ എപ്പോഴും സ്വീകരിച്ചു വരുന്നത്

റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ഡെല്‍സി റോഡ്രിഗസുമായി ഫോണില്‍ സംസാരിക്കുകയും റഷ്യയുടെ പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, മദുറോയ്ക്ക് ശേഷം ആരാണ് രാജ്യം ഭരിക്കേണ്ടത് എന്ന കാര്യത്തില്‍ അമേരിക്ക ഇതുവരെ വ്യക്തമായ തീരുമാനം എടുത്തിട്ടില്ല. റോഡ്രിഗസിനെ പ്രസിഡന്റായി അംഗീകരിക്കാന്‍ വാഷിംഗ്ടണ്‍ തയ്യാറായേക്കില്ല എന്നാണ് സൂചനകള്‍

ഡെല്‍സി റോഡ്രിഗസിന്റെ നേതൃത്വത്തിലുള്ള പുതിയ നീക്കം വെനസ്വേലയില്‍ ഒരു നീണ്ട ആഭ്യന്തര യുദ്ധത്തിനോ അല്ലെങ്കില്‍ അമേരിക്കന്‍ സൈന്യവുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിനോ വഴിവെച്ചേക്കാം.