01
Jun 2023
Mon
01 Jun 2023 Mon

ബെംഗളൂരു: കര്‍ണാടകയില്‍ ‘ശക്തി യോജന’ പദ്ധതിക്ക് കീഴില്‍ ഓടുന്ന ബസുകളില്‍ ഇനി സ്ത്രീകള്‍ക്ക് സൗജന്യ യാത്ര. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ചേര്‍ന്ന് പിങ്ക് സ്മാര്‍ട്ട് കാര്‍ഡ് വിതരണം ചെയ്തു. പദ്ധതി ഞായറാഴ്ച ആരംഭിച്ചു. കുറവുള്ള സ്ഥലങ്ങളില്‍ ബസ് സര്‍വീസ് വര്‍ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ഉറപ്പുനല്‍കി. സ്മാര്‍ട്ട് കാര്‍ഡ് വിതരണത്തിന് പ്രതീകാത്മകമായി തുടക്കം കുറിക്കുന്നതിനായി സ്‌കീം ലോഞ്ചില്‍ അഞ്ച് സ്ത്രീകള്‍ക്ക് പിങ്ക് സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്തു.
‘കഴിഞ്ഞ കാലങ്ങളില്‍ സംസ്ഥാനത്ത് സ്ത്രീകള്‍ നിരവധി അതിക്രമത്തിന് ഇരയാകാറുണ്ട്. അവരെ ശാക്തീകരിക്കുന്നതിനും അവരെ സ്വയം പര്യാപ്തരാക്കുന്നതിനുമാണ് ഞങ്ങള്‍ ഇന്ന് ഈ പദ്ധതി ആരംഭിച്ചത്. മുന്‍കാലങ്ങളില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടതിനാല്‍ സ്ത്രീകളെയും ദളിതരെയും ശാക്തീകരിക്കേണ്ടതുണ്ട്,’ സിദ്ധരാമയ്യ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബെംഗളൂരുവിലെ വിധാന സൗധയില്‍ നിന്ന് കലബുര്‍ഗി, ഹാസന്‍, ധര്‍മസ്ഥല എന്നിവിടങ്ങളിലേക്കുള്ള മൂന്ന് ഇന്‍ട്രാ സിറ്റി ബസുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. പദ്ധതി ആരംഭിച്ചതിന് ശേഷം സിദ്ധരാമയ്യയും ശിവകുമാറും മജസ്റ്റിക് ബസ് സ്റ്റാന്‍ഡിലേക്ക് സവാരി നടത്തി. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നല്‍കിയ അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു സ്ത്രീകള്‍ക്ക് സൗജന്യ ബസ് സര്‍വീസ്. പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി കര്‍ണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി മാധ്യമങ്ങളോട് സംസാരിക്കവെ, സര്‍ക്കാര്‍ ബസ് സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് ഉറപ്പുനല്‍കി. ”സ്മാര്‍ട്ട് പാസുകള്‍ക്ക് അപേക്ഷിക്കാന്‍ മൂന്ന് മാസം ഉണ്ടാകും. സ്മാര്‍ട്ട് പാസുകള്‍ ഒരു സ്വകാര്യതയും ലംഘിക്കില്ല. സ്ത്രീകള്‍ക്ക് യാത്രാ സൗകര്യമാണ് ഞങ്ങളുടെ മുന്‍ഗണന,” റെഡ്ഡി പറഞ്ഞു.

ശക്തി സ്മാര്‍ട്ട് കാര്‍ഡ് എങ്ങനെ ലഭിക്കും

സൗജന്യ അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ ലഭിക്കുന്നതിന് സ്ത്രീകള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡിന് അപേക്ഷിക്കാന്‍ സര്‍ക്കാര്‍ മൂന്ന് മാസത്തെ സമയം അനുവദിച്ചു. അതേസമയം, സൗജന്യ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളും ട്രാന്‍സ്ജെന്‍ഡറുകളും അവരുടെ താമസ വിലാസമുള്ള സര്‍ക്കാര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വയ്ക്കണം. കാര്‍ഡിനായി ഓണ്‍ലൈനായി അപേക്ഷിക്കാം.