
കൊച്ചി: മാവേലി എക്സ്പ്രസിലെ സീറ്റ് ഘടനയിൽ മാറ്റം. ഒരു ജനറൽ കോച്ച് കുറച്ചു ഒരു സ്ലീപ്പർ കോച്ച് കൂട്ടി. നിലവിൽ മാവേലി എക്‌സ്‌പ്രസിന് 24 കോച്ചുണ്ട്. ഒൻപത് സ്ലീപ്പറും ആറ് ജനറൽ കോച്ചും ഏഴ് എ.സി കോച്ചും രണ്ട് എസ്.എൽ.ആർ. കോച്ചുമാണുള്ളത്.
![]() |
|
മംഗളൂരു-തിരുവനന്തപുരം (16603) വണ്ടിയിൽ 15 മുതൽ 22 വരെയാണ് അധിക സ്ലീപ്പർ കോച്ച് ഉണ്ടാകുക. തിരുവനന്തപുരം-മംഗളൂരു (16604) വണ്ടിയിൽ 16 മുതൽ 23 വരെ ഒരു കോച്ച് അധികമുണ്ടാകും. യാത്രാത്തിരക്ക് പരിഗണിച്ചാണ് ഒരു സ്ലീപ്പർ കോച്ച് കൂട്ടിയതെന്ന് റെയിൽവേ അറിയിച്ചു.
മാവേലി എക്സ്പ്രസ് ഉൾപ്പെടെ തീവണ്ടികളിൽ സ്ലീപ്പർ കോച്ചുകൾ കുറച്ച് എ.സി. കോച്ച് വർധിപ്പിച്ചതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടെയാണ് പുതിയ തീരുമാനം.
കഴിഞ്ഞ ദിവസം മംഗളൂരു-തിരുവനന്തപുരം മാവേലി എക്സപ്രസിലെ റിസർവേഷൻ കോച്ചിൽ ടിക്കറ്റ് പരിശോധകൻ അക്രമിക്കപ്പെട്ടിരുന്നു.
ആക്രമണത്തില്‍ രാജസ്ഥാന്‍ സ്വദേശിയായ ടി ടി ഇ വിക്രം കുമാര്‍ മീണയ്ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി തിരൂരിനടുത്ത് വച്ചാണ് സംഭവം. കോഴിക്കോട് റെയില്‍വേ പൊലീസ് കണ്ടാലറിയാവുന്ന യാത്രക്കാരനെതിരെ കേസെടുത്തു.